പമ്പ: ശബരിമല യുവതി പ്രവേശനത്തിന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. ആചാര അനുഷ്ഠാനങ്ങള്‍ക്ക് ഒപ്പമാണ് ദേവസ്വം ബോര്‍ഡെന്നും ഈ നിലപാടില്‍ മാറ്റമില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. മകരവിളക്കിന് മുന്നോടിയായുള്ള അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു എ പത്മകുമാർ. ശബരിമലയില്‍ തേനഭിഷേകം നടത്തിയത് അരയ സമുദായമെന്നാണു പറയുന്നത്. ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് അയ്യപ്പന്മാര്‍ മലചവിട്ടുന്നത്. ഭസ്മക്കുളം ഇപ്പോള്‍ മൂടി. പതിനെട്ടാം പടി പഞ്ചലോഹം ഉപയോഗിച്ച് മൂടി. നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്നു. ഇതെല്ലാം ആചാരലംഘനമാണ്. ആചാരം ഏത് ആചാര ലംഘനം ഏതെന്ന് ചര്‍ച്ചവേണമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
മകരവിളക്ക് ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. സന്നിധാനത്തും പരിസര പ്രദേശത്തും കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.പമ്പ നിലയ്ക്കല്‍ റൂട്ടില്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പന്തളം കൊട്ടാരത്തില്‍ പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ അഞ്ച് മണിയോടെ ശരംകുത്തിയില്‍ എത്തും. ജനുവരി 20 ന് നടയടക്കും.
മകരവിളക്ക് ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. സന്നിധാനത്തും പരിസര പ്രദേശത്തും കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.പമ്പ നിലയ്ക്കല്‍ റൂട്ടില്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പന്തളം കൊട്ടാരത്തില്‍ പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ അഞ്ച് മണിയോടെ ശരംകുത്തിയില്‍ എത്തും. ജനുവരി 20 ന് നടയടക്കും.