തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാര്‍ ഇന്ന് ഡിജിപി ലോക്നാഥ് ബെഹ്റയെ കാണും. ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ദേവസ്വം ബോര്‍ഡ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോര്‍ഡ് പ്രസിഡന്റ് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ചര്‍ച്ചയ്ക്കൊടുവില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ പൊലീസ് തയ്യാറായേക്കുമെന്ന പ്രതീക്ഷയിലാണ് ബോര്‍ഡ്.
പൊലീസ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങൾ ഭക്തര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും എന്നായിരുന്നു ദേവസ്വംബോർഡിന്റെ നിലപാട്. ഹരിവരാസനം പാടി നട അടച്ച ശേഷം സന്നിധാനത്ത് നിൽക്കരുതെന്ന നിർദേശം ഭക്തരെ ബുദ്ധിമുട്ടിക്കും. ഇത് രാത്രിയില്‍ നെയ്യഭിഷേകം നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നു.
രാത്രി പത്ത് മണിയ്ക്ക് ശേഷം അപ്പം - അരവണ കൗണ്ടർ തുറക്കരുതെന്നും പൊലീസ് ദേവസ്വം ബോർഡിന് നിർദേശം നൽകിയിരുന്നു. എന്നാല്‍ ഇന്നലെ പതിനൊന്നര വരെ കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചിരുന്നു. ഹോട്ടലുകൾ അടക്കമുള്ള കച്ചവടസ്ഥാപനങ്ങൾ നട അടച്ച ശേഷം തുറന്ന് പ്രവർത്തിക്കരുതെന്നും പൊലീസ് പറഞ്ഞിരുന്നു. ഇതെല്ലാം ശബരിമല തീര്‍ത്ഥാടകരെ ബുദ്ധമുട്ടിലാക്കും എന്നതിനാലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡിജിപിയെ കാണുന്നത്.
പൊലീസ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങൾ ഭക്തര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും എന്നായിരുന്നു ദേവസ്വംബോർഡിന്റെ നിലപാട്. ഹരിവരാസനം പാടി നട അടച്ച ശേഷം സന്നിധാനത്ത് നിൽക്കരുതെന്ന നിർദേശം ഭക്തരെ ബുദ്ധിമുട്ടിക്കും. ഇത് രാത്രിയില്‍ നെയ്യഭിഷേകം നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നു.
രാത്രി പത്ത് മണിയ്ക്ക് ശേഷം അപ്പം - അരവണ കൗണ്ടർ തുറക്കരുതെന്നും പൊലീസ് ദേവസ്വം ബോർഡിന് നിർദേശം നൽകിയിരുന്നു. എന്നാല്‍ ഇന്നലെ പതിനൊന്നര വരെ കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചിരുന്നു. ഹോട്ടലുകൾ അടക്കമുള്ള കച്ചവടസ്ഥാപനങ്ങൾ നട അടച്ച ശേഷം തുറന്ന് പ്രവർത്തിക്കരുതെന്നും പൊലീസ് പറഞ്ഞിരുന്നു. ഇതെല്ലാം ശബരിമല തീര്‍ത്ഥാടകരെ ബുദ്ധമുട്ടിലാക്കും എന്നതിനാലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡിജിപിയെ കാണുന്നത്.