നിലയ്ക്കൽ: ശബരിമലയ ഒരു കാനനക്ഷേത്രം എന്ന തനിമ നിലനിര്‍ത്തി മുന്നോട്ടു കൊണ്ടുപോകുമെന്നും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും, എന്നാൽ ശബരിമലയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത വര്‍ഷം മുതൽ നിലയ്ക്കൽ മുതൽ പമ്പ വരെ ഓടിക്കുന്നത് പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു. അതേസമയം, ആളുകളുടെ വരവ് കുറഞ്ഞെന്നും കാണിക്ക വരവ് കുറഞ്ഞെന്നുമുള്ള ആരോപണം അദ്ദേഹം തള്ളി.
മുൻവര്‍ഷങ്ങളിലും മണ്ഡലകാലം തുടങ്ങുന്ന ഘട്ടത്തിൽ ഇത്ര തന്നെ ആളുകളേ ഉണ്ടായിരുന്നുള്ളൂവെന്നും ആ ചരിത്രം അറിയാത്തവരാണ് ഇപ്പോള്‍ ആള്‍ കുറഞ്ഞെന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മാത്രം കാണിക്ക ഒരു കോടി അഞ്ച് ലക്ഷം കവിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങളുടെ ഫലമായി ശബരിമലയിൽ മണ്ഡലകാലത്ത് നട തുറന്ന് ആദ്യ 13 ദിവസത്തിൽ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ക്രമീകരണങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കാൻ സഹായിച്ചെന്നാണ് ഇവിടെ വരുന്നവര്‍ പറയുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വ്യക്തമാക്കി. ഭക്തര്‍ക്ക് ഒരു മിനിട്ടെങ്കിലും അയ്യപ്പനെ ദര്‍ശിക്കാൻ സാധിക്കണമെന്നതാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ലക്ഷ്യമിടുന്നത്. ഇതിനിടെ മാധ്യമങ്ങളുടെയും അന്ധമായ രാഷ്ട്രീയമുള്ളവരുടെയും തെറ്റായ പ്രചണങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി അയച്ച നിരീക്ഷണസമിതിയുടെ ലക്ഷ്യം ദേവസ്വം ബോര്‍ഡിനെ സഹായിക്കുക എന്നതാണെന്നും ഇന്നലെ അവരുമായി കൂടിക്കാഴ്ച നടത്തിയെന്നും പത്മകുമാര്‍ പറഞ്ഞു. നിരോധനാജ്ഞ നീക്കുന്ന കാര്യം പരിഗണിക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം മുതൽ നിലയ്ക്കൽ മുതൽ പമ്പ വരെ ഓടിക്കുന്നത് പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു. അതേസമയം, ആളുകളുടെ വരവ് കുറഞ്ഞെന്നും കാണിക്ക വരവ് കുറഞ്ഞെന്നുമുള്ള ആരോപണം അദ്ദേഹം തള്ളി.
മുൻവര്‍ഷങ്ങളിലും മണ്ഡലകാലം തുടങ്ങുന്ന ഘട്ടത്തിൽ ഇത്ര തന്നെ ആളുകളേ ഉണ്ടായിരുന്നുള്ളൂവെന്നും ആ ചരിത്രം അറിയാത്തവരാണ് ഇപ്പോള്‍ ആള്‍ കുറഞ്ഞെന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മാത്രം കാണിക്ക ഒരു കോടി അഞ്ച് ലക്ഷം കവിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങളുടെ ഫലമായി ശബരിമലയിൽ മണ്ഡലകാലത്ത് നട തുറന്ന് ആദ്യ 13 ദിവസത്തിൽ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ക്രമീകരണങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കാൻ സഹായിച്ചെന്നാണ് ഇവിടെ വരുന്നവര്‍ പറയുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വ്യക്തമാക്കി. ഭക്തര്‍ക്ക് ഒരു മിനിട്ടെങ്കിലും അയ്യപ്പനെ ദര്‍ശിക്കാൻ സാധിക്കണമെന്നതാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ലക്ഷ്യമിടുന്നത്. ഇതിനിടെ മാധ്യമങ്ങളുടെയും അന്ധമായ രാഷ്ട്രീയമുള്ളവരുടെയും തെറ്റായ പ്രചണങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി അയച്ച നിരീക്ഷണസമിതിയുടെ ലക്ഷ്യം ദേവസ്വം ബോര്‍ഡിനെ സഹായിക്കുക എന്നതാണെന്നും ഇന്നലെ അവരുമായി കൂടിക്കാഴ്ച നടത്തിയെന്നും പത്മകുമാര്‍ പറഞ്ഞു. നിരോധനാജ്ഞ നീക്കുന്ന കാര്യം പരിഗണിക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.