ആപ്പ്ജില്ല

ശബരിമല തീര്‍ഥാടരുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്

തിരുപ്പതി മോഡൽ ശബരിമലയിൽ പ്രായോഗികമല്ല

Samayam Malayalam 3 Sept 2018, 8:12 am
പത്തനംതിട്ട: തിരുപ്പതി മാതൃകയിൽ ശബരിമലയിൽ തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന പോലീസിന്‍റെ നിര്‍ദേശം തള്ളി ദേവസ്വം ബോര്‍ഡ്. പമ്പയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് സുരക്ഷാപരമായ ഒരുക്കങ്ങളും നിയന്ത്രണങ്ങളും പരിഗണിക്കാൻ ദേവസ്വം ബോര്‍ഡ് തയ്യാറാണെന്ന് പ്രസിഡന്‍റ് എ പദ്മകുമാറിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam sabarimala


പമ്പയിൽ കോൺക്രീറ്റ് നിര്‍മിതികള്‍ വേണ്ടെന്ന് വെയ്ക്കാൻ മുൻപ് തീരുമാനിച്ചിരുന്നു. എന്നാൽ മുഴുവൻ അയ്യപ്പഭക്തരെയും നിലവിൽ പ്രവര്‍ത്തികുന്ന വെര്‍ച്വൽ ക്യൂ സംവിധാനത്തിൽ കൊണ്ടുവരുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്. ബുക്ക് ചെയ്ത് സമയം നിശ്ചയിച്ച് എത്തുന്നതാണ് വെര്‍ച്വൽ ക്യൂ സമ്പ്രദായം. എന്നാൽ എല്ലാ ഭക്തരും ഇങ്ങനെ എത്തണമെന്ന് നിര്‍ബന്ധിക്കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. ദര്‍ശനം ദിവസം 20000 മുതൽ 30000 പേര്‍ക്ക് മാത്രമായി ചുരുക്കണമെന്ന പോലീസ് നിര്‍ദേശവും ദേവസ്വം ബോര്‍ഡ് തള്ളി.

നിലവിൽ പമ്പയിലും നിലയ്ക്കലിലും പോലീസ് ഒരുക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതൽ കാര്യക്ഷമമായി ചെയ്യാവുന്നതാണെന്നും ബോര്‍ഡ് വ്യക്തമാക്കി.

അതേസമയം, പ്രളയത്തിൽ പമ്പയിലെ പാലങ്ങള്‍ക്കും പൊതുകക്കൂസുകള്‍ക്കും നാശമുണ്ടായിട്ടുണ്ടെന്നും നാശനഷ്ടങ്ങളും മണ്ണിടിച്ചിലും കണക്കിലെടുത്ത് അയ്യപ്പന്മാരുടെ വരവ് ബുക്കിങ് വഴി നിയന്ത്രിക്കണമെന്നുമാണ് പോലീസ് പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്