ആപ്പ്ജില്ല

സുപ്രീംകോടതിയുടെ തീരുമാനത്തില്‍ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

ജനുവരി 22ന് റിവ്യൂഹര്‍ജി സംബന്ധിച്ച വാദം തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നാണ് കോടതിയുടെ തീരുമാനം

Samayam Malayalam 14 Nov 2018, 11:18 am
പത്തനംതിട്ട: ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനത്തില്‍ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മുമ്പോട്ട് പോകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam A Padmakumar


ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബവും, പന്തളം മുൻ രാജകുടുംബവും. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് സര്‍വകക്ഷിയോഗം ചേരുന്നത്. അതിന് മുമ്പേയായിരിക്കും പന്തളം മുൻ കൊട്ടാരം അധികൃതരും തന്ത്രി കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തന്നത് മണ്ഡല കാലത്ത് യുവതീ പ്രവേശനം അനുവദിക്കരുതെന്നു ആവശ്യപ്പെടുമെന്ന് പന്തളം അധികൃതര്‍ അറിയിച്ചു.

ജനുവരി 22ന് റിവ്യൂഹര്‍ജി സംബന്ധിച്ച വാദം തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നാണ് കോടതിയുടെ തീരുമാനം. നേരത്തെയുളള സുപ്രീം കോടതി വിധി നിലനില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനാറ് ജനുവരി 20 വരെയുള്ള മണ്ഡലകാല, മകരവിളക്ക് സീസണ്‍ സാഹചര്യം കണക്കിലെടുത്താണ് സ‍ർവകക്ഷിയോഗം വിളിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്