തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ തടഞ്ഞ നടപടി പ്രാകൃതമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗുണ്ടായിസമാണ് ശബരിമലയിൽ നടന്നതെന്നും പ്രകോപനം സൃഷ്ടിക്കരുതെന്നാണ് സർക്കാരിന്റെ നിലപാടെന്നും കടകംപള്ളി പറഞ്ഞു. പോലീസ് സംയമനം പാലിച്ചു. ആക്രമികളുടെ പേക്കൂത്തിന് പോലീസ് നിന്നുകൊടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വ്രതം പാലിച്ച് ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നത് പ്രാകൃതമാണ്. അങ്ങനെ ചെയ്യരുത്. അത് ഗണ്ടായിസമാണെന്നും കടകംപള്ളി പറഞ്ഞു.
സർക്കാരിന്റെ കയ്യിലോ ദേവസ്വം ബോർഡിന്റെ പക്കലോ ശബരിമലയിൽ എത്തിയ യുവതികളുടെ കണക്കില്ല. അത് സൂക്ഷിച്ചുവെയ്ക്കുന്നത് ശരിയായ നടപടിയുമല്ല. നൂറോളം യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്നാണ് താൻ കരുതുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി കൊല്ലത്ത് പറഞ്ഞത് വോട്ട് ലക്ഷ്യമാക്കിയാണ്. രാജ്യത്തെ സംസ്ക്കാരം നശിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
പുലർച്ചെ ശബരിമലയിൽ ദർശനം നടത്താനെത്തിയ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. കണ്ണൂരിൽനിന്നുള്ള രേഷ്മ നിശാന്ത്, ഷാനിന സജീഷ് എന്നിവരാണ് ദർശനം നടത്താനെത്തിയത്. പ്രതിഷേധത്തെത്തുടർന്ന് ഇവരെ പോലീസ് കണ്ട്രോൾ റൂമിലേക്ക് മാറ്റിയെന്ന് പോലീസ് പറഞ്ഞു. എട്ടംഗ സംഘത്തോടൊപ്പമാണ് ഇവർ മലകയറാനെത്തിയതെന്നാണ് സൂചന.
സർക്കാരിന്റെ കയ്യിലോ ദേവസ്വം ബോർഡിന്റെ പക്കലോ ശബരിമലയിൽ എത്തിയ യുവതികളുടെ കണക്കില്ല. അത് സൂക്ഷിച്ചുവെയ്ക്കുന്നത് ശരിയായ നടപടിയുമല്ല. നൂറോളം യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്നാണ് താൻ കരുതുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി കൊല്ലത്ത് പറഞ്ഞത് വോട്ട് ലക്ഷ്യമാക്കിയാണ്. രാജ്യത്തെ സംസ്ക്കാരം നശിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
പുലർച്ചെ ശബരിമലയിൽ ദർശനം നടത്താനെത്തിയ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. കണ്ണൂരിൽനിന്നുള്ള രേഷ്മ നിശാന്ത്, ഷാനിന സജീഷ് എന്നിവരാണ് ദർശനം നടത്താനെത്തിയത്. പ്രതിഷേധത്തെത്തുടർന്ന് ഇവരെ പോലീസ് കണ്ട്രോൾ റൂമിലേക്ക് മാറ്റിയെന്ന് പോലീസ് പറഞ്ഞു. എട്ടംഗ സംഘത്തോടൊപ്പമാണ് ഇവർ മലകയറാനെത്തിയതെന്നാണ് സൂചന.