ആപ്പ്ജില്ല

പോലീസിനെ ഭക്തര്‍ നേരിടും; വിവാദ പരാമര്‍ശവുമായി എം ടി രമേശ്

ഹൈന്ദവര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു എം ടി രമേശ്

Samayam Malayalam 30 Oct 2018, 10:14 pm
കോഴിക്കോട്: മണ്ഡല കാലത്ത് നടതുറക്കുന്ന ദിവസം 5000 പോലീസിനെ ഭക്തര്‍ നേരിടുമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഭക്തരെ ജയിലിലടക്കാനാണു തീരുമാനമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ അമ്മമാരെക്കൊണ്ടു നിറയുമെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam M T Ramesh


സംസ്ഥാനത്തെ പോലീസ് സേനയാണോ അയ്യപ്പ ഭക്തരാണോ ജയിക്കുകയെന്നു കാണാം. 10,000 കണക്കിന് അമ്മമാര്‍ ശബരിമലയക്ക് കാവലായി ഉണ്ടാകും. പോലീസിന്‍റെ അറസ്റ്റ് ഭീഷണി വേണ്ടെന്നും എം ടി രമേഷ് വ്യക്തമാക്കി.

നാമജപം നടത്തുന്ന ഭക്തരെ ജയിലിലടക്കാനാണ് തീരുമാനമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ മാളികപ്പുറം അമ്മമാരെകൊണ്ടു നിറയും. നാമം ജപിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നു കരുതേണ്ട. ഹൈന്ദവര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എം ടി രമേശ് ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്