ആപ്പ്ജില്ല

പോലീസിലെ അടിമപ്പണി: അടിയന്തിരയോഗം വിളിച്ച് ഡിജിപി

ഡെപ്യൂട്ടി കമാൻഡന്‍റ് പി വി രാജുവിന്‍റെ വീട്ടിൽ ടൈൽ പണിയ്ക്കും പോലീസുകാര്‍

Samayam Malayalam 16 Jun 2018, 8:19 am
തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ കീഴുദ്യോഗസ്ഥരെ അടിമപ്പണിയ്ക്ക് നിയോഗിക്കുന്നതിൽ അമര്‍ഷം പുകയുന്ന സാഹചര്യത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ പോലീസ് സംഘടനകളുടെ അടിയന്തിരയോഗം വിളിച്ചു. ഇന്നു രാവിലെ പത്തരയ്ക്ക് പോലീസ് ആസ്ഥാനത്താണ് യോഗം. പോലീസ് സേനയിലെ ദാസ്യവേല സംബന്ധിച്ച് സംഘടനകള്‍ ഡിജിപിയ്ക്ക് രേഖാമൂലം പരാതി നില്‍കിയിരുന്നു.
Samayam Malayalam loknath behera.


പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്ക് മര്‍ദനമേറ്റ എഡിജിപി സുധേഷ് കുമാറിനു പുറമെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളിലും ക്യാംപ് ഫോളോവേഴ്സ് ആയ പോലീസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് യോഗം. ഡൽഹിയിലായിരുന്ന ഡിജിപി തിരിച്ചെത്തിയ ഉടൻ യോഗം വിളിക്കുകയായിരുന്നു.

പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരെ എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ നല്‍കിയ പരാതി പിൻവലിക്കണമെന്ന് യോഗത്തിൽ ആവശ്യമുയര്‍ന്നേക്കും. ഇതിനിടെ പേരൂര്‍ക്കടയിൽ ഡെപ്യൂട്ടി കമാൻഡന്‍റ് പി വി രാജുവിന്‍റെ വീട്ടിലും ക്യാംപ് ഫോളോവേഴ്സിനെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നു. പി വി രാജുവിന്‍റെ വീട്ടിലെ ടൈൽ പണിയ്ക്കാണ് പോലീസുകാരെ നിയോഗിച്ചത്. എന്നാൽ ഗവാസ്കര്‍ക്ക് മര്‍ദനമേറ്റ സംഭവം വിവാദമായതോടെ ഒരു ദിവസത്തെ ജോലിയ്ക്ക് ശേഷം പോലീസുകാരെ തിരിച്ചയയ്ക്കുകയായിരുന്നു.

പോലീസിലെ ദാസ്യവേല സംബന്ധിച്ച് മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിയ്ക്ക് നിൽക്കുന്ന ഉദ്യോഗസ്ഥരെയും ഉപയോഗത്തിലുള്ള വാഹനങ്ങളെയും സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്