കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ആദ്യ എട്ട് മാസം മികച്ചതായിരുന്നു എന്നും ഇനിയും സര്‍ക്കാറില്‍ പ്രതീക്ഷയുണ്ടെന്നും ഡിജിപി ജേക്കബ് തോമസ്. അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് തടസമുണ്ടാക്കിയത് സര്‍ക്കാറിന്‍റെ ഉപദേശകവൃന്ദങ്ങളാണെന്ന് ജേക്കബ് തോമസ് ആരോപിച്ചു. സര്‍ക്കാറിന് ഇനി ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കുണ്ട്. ഇനിയും തനിക്ക് സര്‍ക്കാറില്‍ പ്രതീക്ഷയുണ്ടെന്നും താൻ തിരിച്ചിറങ്ങുന്നത് പരശുരാമന്‍റെ മഴുവുമായിട്ടാണന്നും ജേക്കബ് തോമസ് വിരമിക്കൽ ദിനത്തിൽ പറഞ്ഞു.
Also Read: ഓൺലൈൻ ക്ലാസുകളോടെ പുതിയ അധ്യയന വർഷം നാളെ ആരംഭിക്കും; ആശങ്കയിൽ വിദ്യാർഥികളും രക്ഷിതാക്കളും
Also Read: സാറെ പി.ടി പിരീഡ് എങ്ങനെ നടത്തും!! ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ എത്തുന്ന ട്രോളുകള്‍ ഇങ്ങനെ
ബന്ധു നിയമന കേസിൽ എന്താണ് സംഭവിച്ചതെന്ന് പിന്നീട് വെളിപ്പെടുത്താം. തുല്യ നീതിക്ക് വേണ്ടി പോരാട്ടം തുടങ്ങിയപ്പോഴാണ് തനിക്കെതിരെ വേട്ടയാടൽ തുടങ്ങിയത്. രാഷ്ട്രീയ പ്രവേശനത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് സർക്കാരുകളുടെ കാലത്ത് ജേക്കബ് തോമസ് ഐപിഎസ് എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.നിർബന്ധിത അവധി, നിയമപോരാട്ടം, പുസ്തക പ്രകാശനം അങ്ങനെ നീളുന്നു ലിസ്റ്റുകള്‍.