ആപ്പ്ജില്ല

‘കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിംഗ് ഗ്രൗണ്ട്’; വിദ്യാഭ്യാസമുള്ളവരെ ലക്ഷ്യമിടുന്നെന്ന് ഡിജിപി

തിരുവനന്തപുരം: കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ. സ്ഥാനത്തു നിന്നും വിരമിക്കാനിരിക്കെ വിവിധ മാധ്യമങ്ങള്‍ക്ക് നൽകിയ അഭിമുഖങ്ങളിലാണ് മനസ്സ് തുറന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗിക ബന്ധമാണെന്ന് ഡിജിപി ലോക്നാഥ് ബെഹറ പറഞ്ഞു.

Samayam Malayalam 27 Jun 2021, 3:09 pm
തിരുവനന്തപുരം: കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ. സ്ഥാനത്തു നിന്നും വിരമിക്കാനിരിക്കെ വിവിധ മാധ്യമങ്ങള്‍ക്ക് നൽകിയ അഭിമുഖങ്ങളിലാണ് മനസ്സ് തുറന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗിക ബന്ധമാണെന്ന് ഡിജിപി ലോക്നാഥ് ബെഹറ പറഞ്ഞു.
Samayam Malayalam dgp loknath behera on maoist operations and cm pinarayi vijayan
‘കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിംഗ് ഗ്രൗണ്ട്’; വിദ്യാഭ്യാസമുള്ളവരെ ലക്ഷ്യമിടുന്നെന്ന് ഡിജിപി



​കേരളം റിക്രൂട്ടിംഗ് ഗ്രൗണ്ട്

വിദ്യാഭ്യാസ നിലവാരത്തിൽ ഉയര്‍ന്ന സംസ്ഥാനമാണ് കേരളം അത്തരത്തിലുള്ള ആളുകളെയാണ് ഭീകര സംഘടനകള്‍ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ‘ കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. കാരണം ഇവിടെയുള്ളവര്‍ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിങ്ങനെ. അവര്‍ക്ക് ഇതുപോലുള്ള ആളുകളെ വേണം. അതുകൊണ്ട് ഇതുപോലുള്ളവരെ ഏത് രീതിയും വര്‍ഗീയവല്‍ക്കരിച്ച് അങ്ങോട്ട് കൊണ്ടു പോവും. അതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. പക്ഷെ പേടിക്കേണ്ട കാര്യമില്ല. ഞങ്ങളുണ്ട്. ഇതിനെ ന്യൂട്രലൈസ് ചെയ്യാന്‍ ഞങ്ങള്‍ കാപ്പബിള്‍ ആണ്,’ ലോക്‌നാഥ് ബെഹറ പറഞ്ഞു. റിപ്പോര്‍ട്ടർ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

​പോലീസ് ജാഗ്രത


ഇത്രയധികം പ്രശ്നമുണ്ടെങ്കിലും അടുത്തകാലത്തായി തീവ്രവാദ സംഘടനകളിലേക്ക് കേരളത്തിൽ നിന്നുള്ള റിക്രൂട്ടിങ്ങ് കുറഞ്ഞിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. ഇത് പോലീസിന്റെ ഭാഗത്തു നിന്നുള്ള ജാഗ്രത മൂലമാണെന്നും ബെഹറ പറഞ്ഞു. യുഎപിഎ നിയമം ചുമത്തിയതിൽ ഖേദമില്ലെന്നും ബെഹറ വ്യക്തമാക്കി.

​മാവോയിസ്റ്റ് വധം


സംസ്ഥാനത്തെ തീവ്രവാദബന്ധങ്ങള്‍ക്ക് പുറമെ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലുകളെ അദ്ദേഹം ന്യായീകരിച്ചു. റിസര്‍വ് വനത്തിനുള്ളിൽ മാവോയിസ്റ്റുകള്‍ തോക്കുമായി പോകുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. അവരെ പിന്നെ മാലയിട്ട് സ്വീകരിക്കണോ? ഇങ്ങോട്ട് വെടിവച്ചാൽ അങ്ങോട്ടും വെടിവെക്കും. അതാണ് നിയമം എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള ബന്ധം

മുഖ്യമന്ത്രി പിണറായി വിജയൻ നൂറ് ശതമാനം പ്രൊഫണലാണെന്നും പടിയിറങ്ങാനിരിക്കുന്ന പോലീസ് മേധാവി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് വര്‍ഷം താൻ മുഖ്യമന്ത്രിയുടെ കൂടെ ജോലി ചെയ്തു. അദ്ദേഹം വളരെ പ്രൊഫഷണലാണ്. തങ്ങള്‍ തമ്മിൽ പ്രൊഫഷണൽ കാര്യങ്ങള്‍ മാത്രമേ സംസാരിക്കാറുള്ളൂ. ഈ നാടിന്റെ ക്രമസമാധാന നില എങ്ങിനെ നന്നാക്കണമെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതെന്ന് ബെഹറ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്