കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ ഗൂഡാലോചന നടത്തിയത് ദിലീപും പൾസർ സുനിയും തമ്മിൽ മാത്രമായിരുന്നു എന്ന് അന്വേഷണസംഘം. ദിലീപിൻ്റെ മാനേജരായ അപ്പുണ്ണിക്കും വിശ്വസ്ത സുഹൃത്തായ നാദിർഷയ്ക്കും പദ്ധതിയെക്കുറിച്ച് അറിയില്ലായിരുന്നു. അതീവ ജാഗ്രതയോടെ ആയിരുന്നു ദിലീപ് ഗൂഡാലോചന നീക്കങ്ങൾ നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
ബ്ലാക്ക് മെയിൽ സംഭവത്തോടെയാണ് അപ്പുണ്ണിക്കും നാദിർഷയ്ക്കും ഗൂഡാലോചനയെക്കുറിച്ച് സൂചന ലഭിച്ചത്. പൾസർ സുനി ജയിലിൽ വെച്ച് തയ്യാറാക്കിയ കത്ത് സുനിയുടെ ദൂതൻ വിഷ്ണു ദിലീപിന് മാത്രമേ കൊടുക്കുകയുള്ളൂവെന്ന് പറഞ്ഞു. തുടർന്ന്, കത്ത് കൈമാറിയത് വാട്സാപ്പിലൂടെ ആയിരുന്നു.
അപ്പുണ്ണി ഉപയോഗിക്കുന്ന നമ്പറിലേക്ക് ആയിരുന്നു വാട്സാപ്പ് സന്ദേശമായി പൾസര്‍ സുനിയുടെ കത്ത് വിഷ്ണു അയച്ച് നൽകിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, വിഷ്ണുവുമായി കൂടുതലും സംസാരിച്ചത് നാദിർഷയും അപ്പുണ്ണിയും ആയിരുന്നു. ഈ സാഹചര്യത്തിൽ ഇവർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കും.
പള്‍സര്‍ സുനി നാദിര്‍ഷായെ ഒരു ദിവസം മൂന്നു പ്രാവശ്യം വിളിച്ചിട്ടുണ്ട്. ഇതിൽ പറഞ്ഞ കാര്യങ്ങൾ അറിയിക്കാനായി നാദിർഷ ദിലീപിനെ വിളിച്ചിട്ടുണ്ട്. ഇരുവരും 28 മിനിറ്റോളം സംസാരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും പൊലീസ് പരിശോധിക്കും.
ദിലീപിൻ്റെ സഹോദരൻ അനൂപിൻ്റെ പങ്കും അന്വേഷണസംഘം പരിശോധിക്കും. ദിലീപിനെ ബന്ധപ്പെടാനുള്ള നമ്പര്‍ വിഷ്ണുവിന് ലഭിച്ചത് അനൂപില്‍ നിന്നായിരുന്നു. വിഷ്ണുവുമായി അനൂപ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Dileep and Pulsar Suni only knows about the conspiracy
Dileep and Pulsar Suni only knows about the conspiracy in actress molestation case
ബ്ലാക്ക് മെയിൽ സംഭവത്തോടെയാണ് അപ്പുണ്ണിക്കും നാദിർഷയ്ക്കും ഗൂഡാലോചനയെക്കുറിച്ച് സൂചന ലഭിച്ചത്. പൾസർ സുനി ജയിലിൽ വെച്ച് തയ്യാറാക്കിയ കത്ത് സുനിയുടെ ദൂതൻ വിഷ്ണു ദിലീപിന് മാത്രമേ കൊടുക്കുകയുള്ളൂവെന്ന് പറഞ്ഞു. തുടർന്ന്, കത്ത് കൈമാറിയത് വാട്സാപ്പിലൂടെ ആയിരുന്നു.
അപ്പുണ്ണി ഉപയോഗിക്കുന്ന നമ്പറിലേക്ക് ആയിരുന്നു വാട്സാപ്പ് സന്ദേശമായി പൾസര്‍ സുനിയുടെ കത്ത് വിഷ്ണു അയച്ച് നൽകിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, വിഷ്ണുവുമായി കൂടുതലും സംസാരിച്ചത് നാദിർഷയും അപ്പുണ്ണിയും ആയിരുന്നു. ഈ സാഹചര്യത്തിൽ ഇവർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കും.
പള്‍സര്‍ സുനി നാദിര്‍ഷായെ ഒരു ദിവസം മൂന്നു പ്രാവശ്യം വിളിച്ചിട്ടുണ്ട്. ഇതിൽ പറഞ്ഞ കാര്യങ്ങൾ അറിയിക്കാനായി നാദിർഷ ദിലീപിനെ വിളിച്ചിട്ടുണ്ട്. ഇരുവരും 28 മിനിറ്റോളം സംസാരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും പൊലീസ് പരിശോധിക്കും.
ദിലീപിൻ്റെ സഹോദരൻ അനൂപിൻ്റെ പങ്കും അന്വേഷണസംഘം പരിശോധിക്കും. ദിലീപിനെ ബന്ധപ്പെടാനുള്ള നമ്പര്‍ വിഷ്ണുവിന് ലഭിച്ചത് അനൂപില്‍ നിന്നായിരുന്നു. വിഷ്ണുവുമായി അനൂപ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Dileep and Pulsar Suni only knows about the conspiracy
Dileep and Pulsar Suni only knows about the conspiracy in actress molestation case