അങ്കമാലി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിൻ്റെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പ്രോസിക്യൂഷൻ വാദം ഇന്ന് നടക്കാത്തതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.
അന്വേഷണ സംഘം, പ്രോസിക്യൂഷൻ വാദം നടത്തേണ്ട അഭിഭാഷകന് റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. ഇന്ന് പ്രോസിക്യൂഷൻ വാദം നടക്കാതിരിക്കാൻ കാരണം ഇതാണ്. ദിലീപിനു വേണ്ടി ദിലീപിൻ്റെ അഭിഭാഷകൻ അഡ്വ രാംകുമാറാണ് ജാമ്യാപേക്ഷ നൽകുന്നത്.
കേസുമായി ബന്ധപ്പെട്ട് യാതൊരു തെളിവുമില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നാണ് രാംകുമാർ വാദിക്കുന്നത്. സംശയത്തിൻ്റെ പേരിൽ അറസ്റ്റ് പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, പൊലീസ് ഈ വാദം നേരത്തെ നിഷേധിച്ചിരുന്നു. ദിലീപിന് പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നും ദിലീപിൻ്റെ ആഡംബര കാറിൽ വെച്ചായിരുന്നു ഗൂഡാലോചന എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
Dileeps bail plea will consider friday
Actor Dileep's bail plea, in actress molestation conspiracy case, will consider Friday