അങ്കമാലി: നടൻ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് കൊടുംപകയാണെന്ന് പോലീസ്. ദിലീപിന്‍റെ ആദ്യ ദാമ്പത്യം തകർത്തതിന്‍റെ പേരിൽ ആക്രമിക്കപ്പെട്ട നടിയോട് കടുത്ത പകയുണ്ടായിരുന്നുവെന്നും ഇതിന്‍റെ ബാക്കിപത്രമായാണ് ക്വട്ടേഷൻ നൽകിയതെന്നുമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മഞ്ജുവുമായുള്ള കുടുംബ ജീവിതം തകർത്തത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് ഉറച്ചു വിശ്വസിച്ചിരുന്നെന്നും സിനിമകളിൽ നിന്നും ആക്രമിക്കപ്പെട്ട നടിയെ ഒഴിവാക്കാൻ ദിലീപ് ശ്രമം നടത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
നടിയെ ആക്രമിച്ച ക്വട്ടേഷൻ ദിലീപിന് വേണ്ടിയാണെന്നാണ് 650 പേജുള്ള കുറ്റപത്രത്തിൽ അന്വേഷണസംഘം സ്ഥാപിച്ചിരിക്കുന്നത്. ആക്രമണത്തിന് നേതൃത്വം നൽകിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിയും ദിലീപും മാത്രമാണ് ഗൂഢാലോചനയിൽ പങ്കെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊച്ചിയിൽ നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നേരത്തെ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇപ്പോൾ അനുബന്ധ കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.
അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം 3.30 ഓടെയായിരുന്നു അന്വേഷണ സംഘം കോടതിയിൽ എത്തിയത്. കുറ്റപത്രത്തിൽ കേസിൽ ദിലീപ് ഉൾപ്പടെ 14 പ്രതികൾ ഉണ്ട്. എട്ടാം പ്രതിയാണ് ദിലീപ്. താരത്തിന്‍റെ മുൻ ഭാര്യയായ മഞ്ജുവിനെയാണ് കുറ്റപത്രത്തിൽ പ്രധാന സാക്ഷിയാക്കിയിരിക്കുന്നത്. കുറ്റപത്രത്തിൽ സിനിമാമേഖലയിൽ നിന്നുള്ള അൻപത് പേരുടേത് ഉൾപ്പെടെ മൂന്നൂറോളം സാക്ഷി മൊഴികളും 33 രഹസ്യമൊഴികളുമുണ്ട്.
നടിയെ ആക്രമിച്ച ക്വട്ടേഷൻ ദിലീപിന് വേണ്ടിയാണെന്നാണ് 650 പേജുള്ള കുറ്റപത്രത്തിൽ അന്വേഷണസംഘം സ്ഥാപിച്ചിരിക്കുന്നത്. ആക്രമണത്തിന് നേതൃത്വം നൽകിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിയും ദിലീപും മാത്രമാണ് ഗൂഢാലോചനയിൽ പങ്കെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊച്ചിയിൽ നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നേരത്തെ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇപ്പോൾ അനുബന്ധ കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.
അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം 3.30 ഓടെയായിരുന്നു അന്വേഷണ സംഘം കോടതിയിൽ എത്തിയത്. കുറ്റപത്രത്തിൽ കേസിൽ ദിലീപ് ഉൾപ്പടെ 14 പ്രതികൾ ഉണ്ട്. എട്ടാം പ്രതിയാണ് ദിലീപ്. താരത്തിന്‍റെ മുൻ ഭാര്യയായ മഞ്ജുവിനെയാണ് കുറ്റപത്രത്തിൽ പ്രധാന സാക്ഷിയാക്കിയിരിക്കുന്നത്. കുറ്റപത്രത്തിൽ സിനിമാമേഖലയിൽ നിന്നുള്ള അൻപത് പേരുടേത് ഉൾപ്പെടെ മൂന്നൂറോളം സാക്ഷി മൊഴികളും 33 രഹസ്യമൊഴികളുമുണ്ട്.