കണ്ണൂർ: വീടുകളില്‍ വെളിച്ചമെത്തിക്കല്‍ മാത്രമല്ല മനുഷ്യമനസ്സുകളില്‍ കൂടി വെളിച്ചം നിറക്കുകയെന്നത് വളരെ പ്രധാനമാണെന്ന് ചലച്ചിത്ര സംവിധായകന് പ്രിയനന്ദനന്. മന്ത്രിസഭയുടെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏത് രംഗമെടുത്താലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പിണറായി വിജയന് സര്‍ക്കാര്‍ നടപ്പിലാക്കിയതു പോലുള്ള ധീരമായ തീരുമാനങ്ങളും നടപടികളും അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മൊബൈലില്‍ കളിക്കുന്നവരെന്ന് പരിഹസിച്ച് നാം തള്ളിപ്പറഞ്ഞ പുതുതലമുറയിലെ കുട്ടികളും മല്സ്യത്തൊഴിലാളികളുമായിരുന്നു പ്രളയവേളയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാനുണ്ടായിരുന്നത്. അവര്‍ക്ക് ജാതിയും മതവുമുണ്ടായിരുന്നില്ല.
സത്യം വിളിച്ചു പറയുന്നവര്‍ക്കെതിരേ ഭീഷണിയുയര്‍ത്തിയിട്ട് കാര്യമില്ല. കെട്ടുകഥകളെയും ഐതിഹ്യങ്ങളെയും ചരിത്രമായി ചിത്രീകരിക്കുന്നത് ശരിയല്ല. നമ്മുടെ പുറത്തു നിന്ന് ജാതി പോയിട്ടുണ്ടെങ്കിലും ഉള്ളില്‍ അവ ഇപ്പോഴും ശക്തമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് മാറണമെങ്കില്‍ നാം ഒരു പാട് മുന്നോട്ടുപോവേണ്ടതുണ്ട്. നമുക്ക് മുമ്പേ നടന്നു പോയ മഹാത്മാക്കളുടെ ത്യാഗങ്ങളും രക്ത സാക്ഷ്യങ്ങളുമാണ് നമ്മെ മുന്നോട്ടുനയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മൊബൈലില്‍ കളിക്കുന്നവരെന്ന് പരിഹസിച്ച് നാം തള്ളിപ്പറഞ്ഞ പുതുതലമുറയിലെ കുട്ടികളും മല്സ്യത്തൊഴിലാളികളുമായിരുന്നു പ്രളയവേളയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാനുണ്ടായിരുന്നത്. അവര്‍ക്ക് ജാതിയും മതവുമുണ്ടായിരുന്നില്ല.
സത്യം വിളിച്ചു പറയുന്നവര്‍ക്കെതിരേ ഭീഷണിയുയര്‍ത്തിയിട്ട് കാര്യമില്ല. കെട്ടുകഥകളെയും ഐതിഹ്യങ്ങളെയും ചരിത്രമായി ചിത്രീകരിക്കുന്നത് ശരിയല്ല. നമ്മുടെ പുറത്തു നിന്ന് ജാതി പോയിട്ടുണ്ടെങ്കിലും ഉള്ളില്‍ അവ ഇപ്പോഴും ശക്തമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് മാറണമെങ്കില്‍ നാം ഒരു പാട് മുന്നോട്ടുപോവേണ്ടതുണ്ട്. നമുക്ക് മുമ്പേ നടന്നു പോയ മഹാത്മാക്കളുടെ ത്യാഗങ്ങളും രക്ത സാക്ഷ്യങ്ങളുമാണ് നമ്മെ മുന്നോട്ടുനയിച്ചതെന്നും അദ്ദേഹം പറഞ്ഞു.