കൊച്ചി: ഭക്ഷ്യ കിറ്റും ഏപ്രിൽ-മെയ് മാസങ്ങളിലെ ക്ഷേമ പെൻഷൻ തുകയും വോട്ടെടുപ്പ് ദിനമായ ഏപ്രിൽ ആറിനു മുമ്പ് കൊടുക്കാനുള്ള നീക്കത്തിനെതിരെ വിമർശനവുമായി ചെന്നിത്തല. പരാജയം ഉറപ്പിച്ചപ്പോൾ വോട്ട് കിട്ടാനുള്ള കുത്സിത ശ്രമം നടത്തുന്ന സർക്കാർ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. തെരഞ്ഞെടുപ്പ് വേളയിൽ ഇത് വിതരണം ചെയ്യുന്നത് ചട്ടലംഘനമായതിനാൽ പരാതി നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഓണത്തിന് സർക്കാർ കിറ്റ് കൊടുത്തില്ല. വിഷുവിന് മുമ്പ് കിറ്റ് കൊടുക്കുമെന്ന് പറയുന്നു. സ്കൂൾ കുട്ടികൾക്കുള്ള അരിവിതരണം തടഞ്ഞുവെച്ചിരിക്കുകയായിരുന്നുവെന്നും അത് ഇപ്പോഴാണ് കൊടുക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
വോട്ടർ പട്ടികയിലെ ക്രമക്കേട് അതീവ ഗൗരവമുള്ളതായതിനാൽ ശക്തമായി മുന്നോട്ടു പോകും. തെരഞ്ഞെടുപ്പ് അട്ടമറിക്കാൻ ആസൂത്രിത നീക്കമാണ് സിപിഎം നടത്തുന്നത്. വോട്ടര്‍ പട്ടിക മുഴുവൻ പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇരട്ട വോട്ടര്‍മാരെ വോട്ട് ചെയ്യാൻ അനുവദിക്കരുത്. വ്യാജ വോട്ടര്‍മാരെ ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഒരാൾക്ക് ഒരു വോട്ടും തിരിച്ചറിയൽ കാർഡും എന്ന ജനാധിപത്യ തത്വത്തെ കാറ്റിൽ പറത്തി സംസ്ഥാനത്തെ ഒരു ലക്ഷത്തിൽ പരം ആളുകൾക്ക് പല മണ്ഡലങ്ങളിലും കള്ളവോട്ട് സൃഷ്ടിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
ഓണത്തിന് സർക്കാർ കിറ്റ് കൊടുത്തില്ല. വിഷുവിന് മുമ്പ് കിറ്റ് കൊടുക്കുമെന്ന് പറയുന്നു. സ്കൂൾ കുട്ടികൾക്കുള്ള അരിവിതരണം തടഞ്ഞുവെച്ചിരിക്കുകയായിരുന്നുവെന്നും അത് ഇപ്പോഴാണ് കൊടുക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
വോട്ടർ പട്ടികയിലെ ക്രമക്കേട് അതീവ ഗൗരവമുള്ളതായതിനാൽ ശക്തമായി മുന്നോട്ടു പോകും. തെരഞ്ഞെടുപ്പ് അട്ടമറിക്കാൻ ആസൂത്രിത നീക്കമാണ് സിപിഎം നടത്തുന്നത്. വോട്ടര്‍ പട്ടിക മുഴുവൻ പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇരട്ട വോട്ടര്‍മാരെ വോട്ട് ചെയ്യാൻ അനുവദിക്കരുത്. വ്യാജ വോട്ടര്‍മാരെ ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഒരാൾക്ക് ഒരു വോട്ടും തിരിച്ചറിയൽ കാർഡും എന്ന ജനാധിപത്യ തത്വത്തെ കാറ്റിൽ പറത്തി സംസ്ഥാനത്തെ ഒരു ലക്ഷത്തിൽ പരം ആളുകൾക്ക് പല മണ്ഡലങ്ങളിലും കള്ളവോട്ട് സൃഷ്ടിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.