കൊച്ചി: ബെഥേൽ സുലോഖോ പള്ളിയിലെ യാക്കോബായ - ഓർത്തഡോക്സ് തർക്കം പരിഹരിക്കാൻ വിളിച്ച ചർച്ച ഇന്ന്. ഇന്ന് വൈകിട്ട് നാലു മണിക്കാണ് ജില്ലാ കളക്ടർ വിളിച്ച ചർച്ച നടക്കുന്നത്.
ചർച്ച നടക്കുന്ന സാഹചര്യത്തിൽ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ പള്ളിക്ക് പുറത്തുള്ള പന്തലിൽ പ്രതിഷേധക്കാരുടെ എണ്ണം കുറയ്ക്കും. ഇരു വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് 15 പേർ വീതം മതിയെന്നാണ് സഭാ നേതൃത്വങ്ങളുടെ തീരുമാനം. ഓർത്തഡോക്സ് സഭയുടെ അടിയന്തര സുന്നഹദോസും മാനേജിങ് കമ്മിറ്റിയും ഇന്ന് ചേരും.
ആലുവ തൃക്കുന്നത്ത് സെമിനാരിയിലാണ് യോഗം ചേരുന്നത്. ശനിയാഴ്ച പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് സഭാ അംഗങ്ങൾ എത്തിയതോടെയാണ് വീണ്ടും സംഘർഷം തുടങ്ങിയത്.
യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും ഓർത്തഡോക്സ് വിഭാഗം പള്ളിക്ക് പുറത്തുമാണ് ഇപ്പോഴുള്ളത്. എഡിഎമ്മും ഡിവൈഎസ്പിയും ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നു.
സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യം. ബെഥേൽ സുലോഖോ പള്ളിയുടെ വരാന്തയിൽ ഓർത്തഡോക്സ് വിഭാഗവും പള്ളിക്കുള്ളിൽ യാക്കോബായ വിഭാഗവും തുടരുകയാണ്.
ചർച്ച നടക്കുന്ന സാഹചര്യത്തിൽ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ പള്ളിക്ക് പുറത്തുള്ള പന്തലിൽ പ്രതിഷേധക്കാരുടെ എണ്ണം കുറയ്ക്കും. ഇരു വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് 15 പേർ വീതം മതിയെന്നാണ് സഭാ നേതൃത്വങ്ങളുടെ തീരുമാനം. ഓർത്തഡോക്സ് സഭയുടെ അടിയന്തര സുന്നഹദോസും മാനേജിങ് കമ്മിറ്റിയും ഇന്ന് ചേരും.
ആലുവ തൃക്കുന്നത്ത് സെമിനാരിയിലാണ് യോഗം ചേരുന്നത്. ശനിയാഴ്ച പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് സഭാ അംഗങ്ങൾ എത്തിയതോടെയാണ് വീണ്ടും സംഘർഷം തുടങ്ങിയത്.
യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും ഓർത്തഡോക്സ് വിഭാഗം പള്ളിക്ക് പുറത്തുമാണ് ഇപ്പോഴുള്ളത്. എഡിഎമ്മും ഡിവൈഎസ്പിയും ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നു.
സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യം. ബെഥേൽ സുലോഖോ പള്ളിയുടെ വരാന്തയിൽ ഓർത്തഡോക്സ് വിഭാഗവും പള്ളിക്കുള്ളിൽ യാക്കോബായ വിഭാഗവും തുടരുകയാണ്.