തിരുവനന്തപുരം: അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസിൽ ബ്ലോവേഴ്സ് നിയമ പ്രകാരം സംരക്ഷണം തേടി ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചു. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരിൽ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ചുള്ള ഹർജിയിൽ കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. മാർച്ച് ആദ്യം കേസ് വീണ്ടും പരിഗണിക്കും.
കേരളത്തിൽ ഈ നിയമപ്രകാരമുള്ള നയം നടപ്പിലാക്കാൻ 2011ൽ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ അഴിമതി പുറത്തു കൊണ്ടുവരുന്നവർക്കു സംരക്ഷണം നൽകണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇതിനായി പ്രത്യേക സെൽ പ്രവർത്തിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. ഇതിന്റെയെല്ലാം പകർപ്പുകൾ സഹിതമാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്കു നീങ്ങുന്ന സർക്കാരിനെ ഇതു വെട്ടിലാക്കിയിരിക്കുകയാണ്. ഓഖി ദുരന്തം സംബന്ധിച്ചു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാര്‍ സസ്പെൻഡ് ചെയ്തത്. പിന്നാലെ, കുറ്റാരോപണ മെമ്മോയും നൽകി. എന്നാൽ, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നു ശക്തമായ ഭാഷയിലാണു ജേക്കബ് തോമസ് മറുപടി നൽകിയത്.
കേരളത്തിൽ ഈ നിയമപ്രകാരമുള്ള നയം നടപ്പിലാക്കാൻ 2011ൽ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ അഴിമതി പുറത്തു കൊണ്ടുവരുന്നവർക്കു സംരക്ഷണം നൽകണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇതിനായി പ്രത്യേക സെൽ പ്രവർത്തിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. ഇതിന്റെയെല്ലാം പകർപ്പുകൾ സഹിതമാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്കു നീങ്ങുന്ന സർക്കാരിനെ ഇതു വെട്ടിലാക്കിയിരിക്കുകയാണ്. ഓഖി ദുരന്തം സംബന്ധിച്ചു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാര്‍ സസ്പെൻഡ് ചെയ്തത്. പിന്നാലെ, കുറ്റാരോപണ മെമ്മോയും നൽകി. എന്നാൽ, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നു ശക്തമായ ഭാഷയിലാണു ജേക്കബ് തോമസ് മറുപടി നൽകിയത്.