തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് നേരെ ആക്രമണം. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കു നേരെയാണ് കയ്യേറ്റം ഉണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുറിവിന് മരുന്നുവെക്കാൻ എത്തിയ രണ്ട് പേരാണ് രാത്രി പന്ത്രണ്ടരയോടെ അത്യാഹിത വിഭാഗത്തില്‍വെച്ച് ഡോക്ടറെ ആക്രമിക്കുന്നത്. ഡോ. മാലു മുരളിയ്ക്കാണ് മർദ്ദനമേറ്റത്. മുറിവിന്റെ കാരണം അന്വേഷിച്ചതില്‍ പ്രകോപിതരായാണ് ഇരുവരും ചേര്‍ന്ന് അക്രമിച്ചതെന്നും ഡോക്ടർ പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് അക്രമികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. കരിമഠം സ്വദേശി റഷീദ്, വള്ളക്കടവ് സ്വദേശി റഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. അക്രമികൾ തന്റെ കൈ പിടിച്ച് തിരിച്ചെന്നും വസ്ത്രം വലിച്ച് കീറാൻ ശ്രമിച്ചെന്നും ഡോക്ടർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചതിനാണ് അക്രമിച്ചതെന്നും ഡോക്ടർ പറയുന്നു.
അതേസമയം ഡോക്ടർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടർമാർ ഒപി ബഹിഷ്കരണത്തിലാണ്. അത്യാഹിത വിഭാഗമൊഴികെ ബാക്കിയെല്ലാ വിഭാഗങ്ങളിലും ഡോക്ടർമാർ ഇന്ന് പണിമുടക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെന്നും ആശുപത്രിക്ക് സുരക്ഷ ഒരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സംഭവുമായി ബന്ധപ്പെട്ട് അക്രമികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. കരിമഠം സ്വദേശി റഷീദ്, വള്ളക്കടവ് സ്വദേശി റഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. അക്രമികൾ തന്റെ കൈ പിടിച്ച് തിരിച്ചെന്നും വസ്ത്രം വലിച്ച് കീറാൻ ശ്രമിച്ചെന്നും ഡോക്ടർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചതിനാണ് അക്രമിച്ചതെന്നും ഡോക്ടർ പറയുന്നു.
അതേസമയം ഡോക്ടർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടർമാർ ഒപി ബഹിഷ്കരണത്തിലാണ്. അത്യാഹിത വിഭാഗമൊഴികെ ബാക്കിയെല്ലാ വിഭാഗങ്ങളിലും ഡോക്ടർമാർ ഇന്ന് പണിമുടക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെന്നും ആശുപത്രിക്ക് സുരക്ഷ ഒരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.