കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളെയും മാതാപിതാക്കളെയും അപമാനിച്ച് സംസാരിച്ച ക്രിസ്ത്യന്‍ ധ്യാനഗുരു ഡൊമനിക് വാളമനാല്‍ ഖേദം പ്രകടിപ്പിച്ചു. ക്രിസ്ത്യന്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പ്രവാചക ശബ്ദം എന്ന ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ ആണ് വാളമനാല്‍ മാപ്പ് പറഞ്ഞത്. മറ്റൊരു ധ്യാനത്തിനിടയ്ക്കാണ് ഇയാള്‍ മാപ്പ് പറഞ്ഞതെന്നാണ് വീഡിയോയില്‍ നിന്ന് മനസ്സിലാകുന്നത്. "ഞാന്‍ ഏറ്റവും അധികം സ്നേഹിക്കുന്നവരാണ് ഓട്ടിസം കുട്ടികളാണ്... അവരനുഭവിക്കുന്ന വേദന എനിക്ക് നന്നായിട്ട് അറിയാം. ഞാന്‍ പറയാറുണ്ട് ഞാനവരുടെ കുടുംബത്തിലെ ഒരംഗമാണ്. അവര്‍ വിഷമിച്ചു എന്നറിഞ്ഞു, ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നു, ഹൃദയം തുറന്ന് ക്ഷമചോദിക്കുന്നു, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു, അവര്‍ നല്ല ദൈവത്തിന്റെ മക്കളാണ്" പുതിയ വീഡിയോയില്‍ വാളമനാല്‍ പറയുന്നു.
ഇടുക്കി അണക്കരയിലെ മരിയന്‍ റിട്രീറ്റ് സെന്ററിലെ ഡയറക്ടര്‍ ആണ് ഡൊമനിക് വാളമനാല്‍. ഓട്ടിസം കുട്ടികളെ അപമാനിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് വാളമനാലിനെ അയര്‍ലണ്ടിലും കാനഡയിലും സംഘടിപ്പിച്ചിരുന്ന ധ്യാനപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.
ഓട്ടിസം, ഹൈപ്പര്‍ ആക്റ്റിവിറ്റി തുടങ്ങിയ അവസ്ഥകളുള്ള കുട്ടികള്‍ മൃഗങ്ങളെപ്പോലെയാണെന്ന് ഫാ. ഡൊമനിക് വാളമ്നാല് പ്രസംഗിക്കുന്ന വീഡിയോ ആണ് വിവാദത്തിലായത്.
"മദ്യം, സിഗരറ്റ്... വ്യഭിചാരം, സ്വവര്‍ഗരതി, സ്വയംഭോഗം, നീലച്ചിത്രം എന്നിവയ്ക്ക് അഡിക്റ്റ് ആയവര്‍ ഓര്‍ക്കണം നാളെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്ക് ഇത്തരം കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയേറെയുണ്ട്..." ഫാ. ഡൊമനിക് വാളന്മനാല് പ്രസംഗിച്ചു.
ഇയാളുടെ വിവാദ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര് വാളമനാലിന് എതിരെ രംഗത്ത് വന്നു.
ചേഞ്ച് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ ക്യാംപെയ്ന് വെബ്സൈറ്റില്‍ വാളമനാലിന് എതിരെ പരാതി പ്രത്യക്ഷപ്പെട്ടത്. അയര്‍ലണ്ടിലെ നിയമ മന്ത്രാലയം ഇടപെട്ട് ഇയാളെ തടയണം എന്നായിരുന്നു ആവശ്യം. പ്രതിഷേധം ശക്തമായതോടെ അയര്‍ലണ്ടിലെ ഡബ്ലിന്‍ അതിരൂപത ഇയാളെ വിലക്കി.
പുതിയ ഫേസ്ബുക്ക് വീഡിയോയില്‍ ഓട്ടിസം പ്രാര്‍ഥനകൊണ്ട് സുഖപ്പെടുത്താന്‍ കഴിയുമെന്ന് ഡൊമനിക് വാളമനാല്‍ പറഞ്ഞു. താന്‍ നയിക്കുന്ന മരിയന്‍ റിട്രീറ്റ് സെന്ററില്‍ നിന്ന് ആയിരക്കണക്കിന് കുട്ടികള്‍ ഇങ്ങനെ സുഖപ്പെട്ടതായാണ് ഇയാളുടെ പ്രസംഗ പരിഭാഷയില്‍ എഴുതുന്നത്. ഇത് രക്ഷിതാക്കള്‍ തന്നെ പറഞ്ഞതാണെന്നും വാളമനാല്‍ പറയുന്നു. വൈദ്യശാസ്ത്രം അനുസരിച്ച് ഓട്ടിസത്തിന്റെ കാരണമോ കൃത്യമായ പരിഹാരമോ ഇതുവരെ കണ്ടെത്തിയിട്ടില്ല.
വാളമനാലിന് എതിരെ രൂക്ഷമായ ഭാഷയില്‍ വിദേശത്തുള്ള ഒരു ഓട്ടിസം ബാധിച്ച കുഞ്ഞിന്റെ രക്ഷകര്‍ത്താവ് ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു.
"ഡൊമിനിക് അച്ചന്റെ വാക്കുകൾ എന്റെ ഈശോയുടെ വാക്കുകൾ അല്ല എന്ന് എന്റെ മനസു എനിക്കു പറഞ്ഞു തന്നു... അധികാരം ഉണ്ടായിരുന്നെങ്കിൽ ഇത്തരം വിഷം കലർന്ന പ്രസ്താവനകൾ ഇറക്കുന്നവരെ മനുഷ്യത്വം അല്‍പ്പം പോലും ഇല്ലാത്ത കൊടും ക്രിമിനലുകൾ ആയി മുദ്ര കുത്തു മായിരുന്നു.... ഇനിയും മൗനം ഭാവിക്കുന്ന സിറോ മലബാർ സഭ യോട് ഒരു വാക്ക് മാത്രം, ഞങ്ങളുടെ മാലാഖ കുട്ടികൾ മൃഗങ്ങൾ അല്ല.." ജോണ്‍ അഞ്ചു ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.
ഇടുക്കി അണക്കരയിലെ മരിയന്‍ റിട്രീറ്റ് സെന്ററിലെ ഡയറക്ടര്‍ ആണ് ഡൊമനിക് വാളമനാല്‍. ഓട്ടിസം കുട്ടികളെ അപമാനിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് വാളമനാലിനെ അയര്‍ലണ്ടിലും കാനഡയിലും സംഘടിപ്പിച്ചിരുന്ന ധ്യാനപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.
ഓട്ടിസം, ഹൈപ്പര്‍ ആക്റ്റിവിറ്റി തുടങ്ങിയ അവസ്ഥകളുള്ള കുട്ടികള്‍ മൃഗങ്ങളെപ്പോലെയാണെന്ന് ഫാ. ഡൊമനിക് വാളമ്നാല് പ്രസംഗിക്കുന്ന വീഡിയോ ആണ് വിവാദത്തിലായത്.
"മദ്യം, സിഗരറ്റ്... വ്യഭിചാരം, സ്വവര്‍ഗരതി, സ്വയംഭോഗം, നീലച്ചിത്രം എന്നിവയ്ക്ക് അഡിക്റ്റ് ആയവര്‍ ഓര്‍ക്കണം നാളെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്ക് ഇത്തരം കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയേറെയുണ്ട്..." ഫാ. ഡൊമനിക് വാളന്മനാല് പ്രസംഗിച്ചു.
ഇയാളുടെ വിവാദ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര് വാളമനാലിന് എതിരെ രംഗത്ത് വന്നു.
ചേഞ്ച് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ ക്യാംപെയ്ന് വെബ്സൈറ്റില്‍ വാളമനാലിന് എതിരെ പരാതി പ്രത്യക്ഷപ്പെട്ടത്. അയര്‍ലണ്ടിലെ നിയമ മന്ത്രാലയം ഇടപെട്ട് ഇയാളെ തടയണം എന്നായിരുന്നു ആവശ്യം. പ്രതിഷേധം ശക്തമായതോടെ അയര്‍ലണ്ടിലെ ഡബ്ലിന്‍ അതിരൂപത ഇയാളെ വിലക്കി.
പുതിയ ഫേസ്ബുക്ക് വീഡിയോയില്‍ ഓട്ടിസം പ്രാര്‍ഥനകൊണ്ട് സുഖപ്പെടുത്താന്‍ കഴിയുമെന്ന് ഡൊമനിക് വാളമനാല്‍ പറഞ്ഞു. താന്‍ നയിക്കുന്ന മരിയന്‍ റിട്രീറ്റ് സെന്ററില്‍ നിന്ന് ആയിരക്കണക്കിന് കുട്ടികള്‍ ഇങ്ങനെ സുഖപ്പെട്ടതായാണ് ഇയാളുടെ പ്രസംഗ പരിഭാഷയില്‍ എഴുതുന്നത്. ഇത് രക്ഷിതാക്കള്‍ തന്നെ പറഞ്ഞതാണെന്നും വാളമനാല്‍ പറയുന്നു. വൈദ്യശാസ്ത്രം അനുസരിച്ച് ഓട്ടിസത്തിന്റെ കാരണമോ കൃത്യമായ പരിഹാരമോ ഇതുവരെ കണ്ടെത്തിയിട്ടില്ല.
വാളമനാലിന് എതിരെ രൂക്ഷമായ ഭാഷയില്‍ വിദേശത്തുള്ള ഒരു ഓട്ടിസം ബാധിച്ച കുഞ്ഞിന്റെ രക്ഷകര്‍ത്താവ് ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു.
"ഡൊമിനിക് അച്ചന്റെ വാക്കുകൾ എന്റെ ഈശോയുടെ വാക്കുകൾ അല്ല എന്ന് എന്റെ മനസു എനിക്കു പറഞ്ഞു തന്നു... അധികാരം ഉണ്ടായിരുന്നെങ്കിൽ ഇത്തരം വിഷം കലർന്ന പ്രസ്താവനകൾ ഇറക്കുന്നവരെ മനുഷ്യത്വം അല്‍പ്പം പോലും ഇല്ലാത്ത കൊടും ക്രിമിനലുകൾ ആയി മുദ്ര കുത്തു മായിരുന്നു.... ഇനിയും മൗനം ഭാവിക്കുന്ന സിറോ മലബാർ സഭ യോട് ഒരു വാക്ക് മാത്രം, ഞങ്ങളുടെ മാലാഖ കുട്ടികൾ മൃഗങ്ങൾ അല്ല.." ജോണ്‍ അഞ്ചു ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.