കണ്ണൂർ: 2015 ജൂലൈ ഒമ്പതിന് നടന്ന പേരാമ്പ്ര ഇരട്ടകൊലപാതക കേസ് പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. വടകര സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, ഭവനഭേദനം, കവർച്ച, കവർച്ചക്കിടെ മുറിവേൽപിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കുന്നുമ്മൽ ചന്ദ്രന് കോടതി ശിക്ഷ വിധിച്ചത്.
പേരാമ്പ്ര ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപം താമസിച്ചിരുന്ന ദമ്പതികളെയാണ് ചന്ദ്രൻ വെട്ടിക്കൊലപ്പെടുത്തിയത്. വട്ടക്കണ്ടി മീത്തൽ ബാലൻ(62), ഭാര്യ ശാന്ത(59) എന്നിവരാണ് കൊല്ലപ്പെട്ടത്. ബാലന്‍റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ചന്ദ്രൻ കടബാധ്യതയിൽ നിന്ന് രക്ഷപ്പെടാനാണ് ഈ ക്രൂരകൃത്യം ചെയ്തത്. ചന്ദ്രൻ ആവശ്യപ്പെട്ട 10000 രൂപ എടുക്കാൻ ബാലൻ വീടിനുള്ളിലേക്ക് പോയപ്പോഴാണ് ആക്രമണം നടത്തിയത്.
പേരാമ്പ്ര ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപം താമസിച്ചിരുന്ന ദമ്പതികളെയാണ് ചന്ദ്രൻ വെട്ടിക്കൊലപ്പെടുത്തിയത്. വട്ടക്കണ്ടി മീത്തൽ ബാലൻ(62), ഭാര്യ ശാന്ത(59) എന്നിവരാണ് കൊല്ലപ്പെട്ടത്. ബാലന്‍റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ചന്ദ്രൻ കടബാധ്യതയിൽ നിന്ന് രക്ഷപ്പെടാനാണ് ഈ ക്രൂരകൃത്യം ചെയ്തത്. ചന്ദ്രൻ ആവശ്യപ്പെട്ട 10000 രൂപ എടുക്കാൻ ബാലൻ വീടിനുള്ളിലേക്ക് പോയപ്പോഴാണ് ആക്രമണം നടത്തിയത്.