ആപ്പ്ജില്ല

കടം മേടിച്ച് കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ പട്ടിണികിടക്കേണ്ടിവരും: ധനമന്ത്രി

സാമൂഹിക നീതിയും സാമ്പത്തിക വളര്‍ച്ചയും ഉണ്ടാകും. അതിനായുള്ള അജണ്ട ബജറ്റ് മുന്നോട്ടുവയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Samayam Malayalam 15 Jan 2021, 8:45 am
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് കൊവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്നതാകുന്നതാകുമെന്ന് ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക്. ബജറ്റിന് മുന്നോടിയായി രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Samayam Malayalam dr thomas issac
തോമസ് ഐസഖ്


Also Read : ആദ്യ പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ക്ഷേമത്തിന് മുൻഗണന

സംസ്ഥാനത്ത് ക്ഷേമ പദ്ധതികള്‍ ഉറപ്പാക്കാന്‍ സാധിച്ചുവെന്നും പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിച്ചതായും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ഇനി കൊവിഡ് തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം. പുതിയ തൊഴിലുണ്ടാകണം. തൊഴില്‍ അവസരം ഉണ്ടാകണം അതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകും.

അഞ്ച് വര്‍ഷം കൊണ്ട് ചെയ്തു തീര്‍ക്കാനാകുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുക. സാമൂഹിക നീതിയും സാമ്പത്തിക വളര്‍ച്ചയും ഉണ്ടാകും. അതിനായുള്ള അജണ്ട ബജറ്റ് മുന്നോട്ടുവയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് എത്രത്തോളം വായ്പയെടുക്കാന്‍ സാധിക്കുമെന്നതിന് നിയമമുണ്ട്. കടം കൂടിയോ ഇല്ലയോ എന്ന് അറിയുന്നതിന് സാമ്പത്തിക ശാസ്ത്രത്തില്‍ ഫോര്‍മുലകളുണ്ട്. വായ്പയെടുക്കുന്നതിനേക്കാള്‍ വേഗത്തിലാണ് സാമ്പത്തിക വളര്‍ച്ചയെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല.

Also Read : റിമാൻഡ് പ്രതി ഷഫീഖിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കടം മേടിച്ച് കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ പട്ടിണികിടക്കേണ്ടിവരും. കടം വാങ്ങി സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുകയാണ് വേണ്ടത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിടാന്‍ അടിയന്തര പദ്ധതികളുണ്ടാകും. ദീര്‍ഘകാലത്തേക്ക് കേരളത്തെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ബജറ്റാണിത്. ഇടതുപക്ഷത്തിന്റെ കേരള ബദലായിരിക്കും ബജറ്റെന്നും മന്ത്രി പറഞ്ഞു.

പശ്ചാത്തല വികസന സൗകര്യത്തിൽ കിഫ്ബി വഹിച്ച പങ്ക് നിർണായകം. വികസനത്തിന് വേണ്ടി നികുതിയിളവുകള്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി. പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതികള്‍ക്ക് നികുതിയിളവ് ഉണ്ടാകുമെന്ന് വിശദീകരണം. ആദിവാസികളെ മുൻനിരയിലേക്ക് കൊണ്ടുവരും കെഎസ്ആര്‍ടിസി കൂടുതൽ ധനസഹായം ഉണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്