തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ നിലയ്ക്ക് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ. ബാങ്ക് മാനേജര്‍മാര്‍ ആരാച്ചാര്‍മാരായി മാറിയാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഘടനയുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. പൊതുമേഖലാ ബാങ്കുകൾ ജനങ്ങളുടേതാണ്. കോർപ്പറേറ്റുകൾക്കും വൻകിടക്കാർക്കും പാദസേവ ചെയ്യുന്നവർ സാധാരണക്കാരെ ചുട്ടുകൊല്ലുന്നു. കൊള്ള സംഘങ്ങളെ പോലെ പ്രവർത്തിക്കുന്ന ഇത്തരം ബാങ്കുകളെ നിലയ്ക്ക് നിർത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് റഹീം ആവശ്യപ്പെട്ടു.
ബാങ്ക് മാനേജർമാർ ആരാച്ചാർമാരായി മാറിയാൽ കയ്യും കെട്ടി നോക്കി നിൽക്കാനാകില്ല. നെയ്യാറ്റിൻകരയിലേതു പോലെ ദാരുണമായ സംഭവങ്ങൾ ഇനി ആവർത്തിയ്ക്കാൻ പാടില്ല. സമഗ്രമായ അന്വഷണം നടത്തണം. ബാങ്ക് അധികൃതർ അതിര് വിട്ട് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ക്രിമിനൽ കേസിൽ അവരെ പ്രതിചേർക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നു.
ബാങ്ക് മാനേജർമാർ ആരാച്ചാർമാരായി മാറിയാൽ കയ്യും കെട്ടി നോക്കി നിൽക്കാനാകില്ല. നെയ്യാറ്റിൻകരയിലേതു പോലെ ദാരുണമായ സംഭവങ്ങൾ ഇനി ആവർത്തിയ്ക്കാൻ പാടില്ല. സമഗ്രമായ അന്വഷണം നടത്തണം. ബാങ്ക് അധികൃതർ അതിര് വിട്ട് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ക്രിമിനൽ കേസിൽ അവരെ പ്രതിചേർക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നു.