കൊല്ലം: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കിയ കേരളസർക്കാരിന്റെ നടപടിയെ പ്രധാനമന്ത്രി മോദി വിമർശിച്ച വേദിയിൽ ഭരണഘടന വയിക്കാനൊരുങ്ങി ഡിവൈഎഫ്ഐ. വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് കൊല്ലം പീരങ്കി മൈതാനിയിലാണ് പരിപാടി. ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസംഗം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ പ്രതിഷേധം ഉയർന്നുവരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാനെ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ഭരണഘടനയ്ക്കെതിരെ കലാപം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു മോദിയുടെ പ്രസംഗം. കേരളത്തിൽ സുപ്രീംകോടതി വിധിക്കെതരെ സംഘപരിവാർ നടത്തുന്ന സമരത്തിന് പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ കേരള സർക്കാർ സ്വീകരിച്ച നിലപാട് ലജ്ജാകരമാണെന്ന് മോദി കൊല്ലത്ത് പറഞ്ഞിരുന്നു. ഇത് ചരിത്രത്തിൽ ഏറ്റവും വലിയ പാപമായി രേഖപ്പെടുത്തുമെന്നും കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്നും മോദി പറഞ്ഞിരുന്നു. ചരിത്രം, സംസ്കാരം, ആദ്ധ്യാത്മിക പാരമ്പര്യം തുടങ്ങിയവ മാനിക്കുന്നവരല്ല കമ്മ്യുണിസ്റ്റുകാരെന്നും മോദി പറഞ്ഞു. ഏതെങ്കിലും വിഷയത്തിൽ ഇത്രയും അറപ്പുളവാക്കുന്ന നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും മോദി പറഞ്ഞിരുന്നു.
ഇതേത്തുടർന്ന് മോദിയുടെ പ്രസംഗത്തിനെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. മോദിയുടെ പ്രസംഗം കോടതി അലക്ഷ്യമാണെന്നും യെച്ചൂരി വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ കേരള സർക്കാർ സ്വീകരിച്ച നിലപാട് ലജ്ജാകരമാണെന്ന് മോദി കൊല്ലത്ത് പറഞ്ഞിരുന്നു. ഇത് ചരിത്രത്തിൽ ഏറ്റവും വലിയ പാപമായി രേഖപ്പെടുത്തുമെന്നും കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്നും മോദി പറഞ്ഞിരുന്നു. ചരിത്രം, സംസ്കാരം, ആദ്ധ്യാത്മിക പാരമ്പര്യം തുടങ്ങിയവ മാനിക്കുന്നവരല്ല കമ്മ്യുണിസ്റ്റുകാരെന്നും മോദി പറഞ്ഞു. ഏതെങ്കിലും വിഷയത്തിൽ ഇത്രയും അറപ്പുളവാക്കുന്ന നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും മോദി പറഞ്ഞിരുന്നു.
ഇതേത്തുടർന്ന് മോദിയുടെ പ്രസംഗത്തിനെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. മോദിയുടെ പ്രസംഗം കോടതി അലക്ഷ്യമാണെന്നും യെച്ചൂരി വ്യക്തമാക്കി.