തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ വി ടി ബൽറാമിനെ നിലയ്ക്കുനിർത്തണമെന്ന് ഡിവൈഎഫ്ഐ. ജീവിച്ചിരിക്കുന്നവരും മരിച്ചതുമായ മഹത് വ്യക്തികളെ അധിക്ഷേപിച്ച് ആത്മസുഖം നേടുന്ന മാനസിക വൈകല്യം ബൽറാമിനെ ബാധിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരിയുമായ കെ ആർ മീരയെ പരസ്യമായി തെറിവിളിക്കാൻ ആഹ്വാനം ചെയ്തത് മലയാളിയുടെ ക്ഷമയെ പരിശോധിക്കുന്നതാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
സ്ത്രീകൾക്കും സാഹിത്യകാരികൾക്കുമെതിരായുള്ള അസഹിഷ്ണുത കേരളത്തിന് അപമാനമാണ്. ബൽറാം പ്രകടിപ്പിക്കുന്നത് കോൺഗ്രസിന്റെ സംസ്കാരമാണോയെന്നുള്ളത് മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ളവർ വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷും സെക്രട്ടറി എ എ റഹീമും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കാസർഗോട്ടെ ഇരട്ടക്കൊലപാതകത്തിനു ശേഷം കേരളത്തിലെ സാഹിത്യകാരന്മാർക്കു നേരെ നടക്കുന്ന പ്രതിഷേധങ്ങളോട് കെആർ മീര പ്രതികരിച്ചതോടെയാണ് കെ ആർ മീരയും വി ടി ബൽറാമും തമ്മിലുള്ള ഫേസ്ബുക്ക് പോരിന് തുടക്കമായത്. 'പോ മോനേ ബാല – രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ' എന്നെഴുതി ബൽറാമിനെ മീര പരിഹസിച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിൽ ബൽറാം കെ ആർ മീരയ്ക്കെതിരെ സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.
സ്ത്രീകൾക്കും സാഹിത്യകാരികൾക്കുമെതിരായുള്ള അസഹിഷ്ണുത കേരളത്തിന് അപമാനമാണ്. ബൽറാം പ്രകടിപ്പിക്കുന്നത് കോൺഗ്രസിന്റെ സംസ്കാരമാണോയെന്നുള്ളത് മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ളവർ വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷും സെക്രട്ടറി എ എ റഹീമും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കാസർഗോട്ടെ ഇരട്ടക്കൊലപാതകത്തിനു ശേഷം കേരളത്തിലെ സാഹിത്യകാരന്മാർക്കു നേരെ നടക്കുന്ന പ്രതിഷേധങ്ങളോട് കെആർ മീര പ്രതികരിച്ചതോടെയാണ് കെ ആർ മീരയും വി ടി ബൽറാമും തമ്മിലുള്ള ഫേസ്ബുക്ക് പോരിന് തുടക്കമായത്. 'പോ മോനേ ബാല – രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ' എന്നെഴുതി ബൽറാമിനെ മീര പരിഹസിച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിൽ ബൽറാം കെ ആർ മീരയ്ക്കെതിരെ സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.