ആപ്പ്ജില്ല

നെയ്യാറ്റിൻകര കൊലപാതകം:ഡിവൈഎസ്പി ഒളിവിൽ പോയത് സർവ്വീസ് പിസ്റ്റലുമായി

ഹരികുമാർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.

Samayam Malayalam 8 Nov 2018, 3:07 pm
തിരുവനന്തപുരം: നെയ്യാറ്റൻകര കൊലപാതകത്തിൽ ഡിവൈഎസ്പി ഒളിവിൽ പോയത് സർവ്വീസ് പിസ്റ്റലുമായി. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈം ബ്രാഞ്ച് നൽകി. ഡിവൈഎസ്പി ഹരികുമാർ ഒളിവിൽ പോയത് എസ് പി അടക്കമുള്ള ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ക്രൈം ബ്രാഞ്ച് എസ്പി കെ എം ആന്റണിക്കാണ് അന്വേഷണ ചുമതല.
Samayam Malayalam dysp harikumar went doggo with his service revolver
നെയ്യാറ്റിൻകര കൊലപാതകം:ഡിവൈഎസ്പി ഒളിവിൽ പോയത് സർവ്വീസ് പിസ്റ്റലുമായി


ഹരികുമാർ സനലിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. യുവാവിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് പ്രധാന ആരോപണം. നെയ്യാറ്റിൻകര ജനറൽ ആശുപത്രയിൽനിന്നും മെഡിക്കൽ കോളജിലേക്ക് ട്രാൻസ്ഫർ ചെയ്ത സനലിനെ പൊലീസ് ആദ്യം കൊണ്ടുപോയത് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ആമ്പുലൻസിലുണ്ടായിരുന്ന പൊലീസുകാരന്റെ ഡ്യൂട്ടി മാറുന്നതിനാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്. ഇത് സനലിന്റെ ജീവൻ നഷ്ടപ്പെടുത്തുന്നതിന് കാരണമായി.

സനൽ വധക്കേസിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെതിരെ ക്രൈം ബ്രാഞ്ച് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മധുരയിലേക്ക് ഹരികുമാർ കടന്നുവെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് പൊലീസ് അവിടേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.

ഇതര സംസ്ഥാനങ്ങളിലേക്ക് ഹരികുമാർ കടന്നുവെന്ന സംശയത്തെത്തുടർന്നാണ് ക്രൈം ബ്രാഞ്ചിന് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ക്രൈം ബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറിയത്. കേസിന്റെ ഗൌരവം ഹരികുമാറിന്റെ ബന്ധുക്കളെ പൊലീസ് ധരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്