കായികമന്ത്രി ഇപി ജയരാജന് അമളി വീണ്ടും പിണഞ്ഞു. ബക്രീദിന് പകരം റമദാന്‍ ആശംസിച്ചതാണ് ഇത്തവണ മന്ത്രിക്ക് പറ്റിയ അബദ്ധം. കായിക താരം മുഹമ്മദലിയെ പറ്റിയുള്ള പരാമര്‍ശത്തെ കുറിച്ച് പറഞ്ഞതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ജയരാജന് ട്രോൾ മഴയായിരുന്നു
തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഒളിമ്ബിക്സില്‍ പങ്കെടുത്ത കേരള താരങ്ങള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് സംസാരിച്ചുതുടങ്ങിയപ്പോള്‍ തന്നെ മന്ത്രിയുടെ നാക്കുപിഴയും തുടങ്ങിയിരുന്നു. സാക്ഷി മാലിക് മാലി സാക്ഷിക്കെന്നാണ് മന്ത്രി പറഞ്ഞത്. അവസാനം നാളത്തെ ബക്രീദിനും പിന്നാലെയെത്തുന്ന ഓണത്തിനും വേണ്ടി റമദാനും ഓണവും ആശംസിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഒളിമ്ബിക്സില്‍ പങ്കെടുത്ത കേരള താരങ്ങള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് സംസാരിച്ചുതുടങ്ങിയപ്പോള്‍ തന്നെ മന്ത്രിയുടെ നാക്കുപിഴയും തുടങ്ങിയിരുന്നു. സാക്ഷി മാലിക് മാലി സാക്ഷിക്കെന്നാണ് മന്ത്രി പറഞ്ഞത്. അവസാനം നാളത്തെ ബക്രീദിനും പിന്നാലെയെത്തുന്ന ഓണത്തിനും വേണ്ടി റമദാനും ഓണവും ആശംസിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.