ആപ്പ്ജില്ല

എടപ്പാള്‍ പീഡനം; ചങ്ങരംകുളം എസ്ഐ അറസ്റ്റിൽ

ദൃശ്യങ്ങള്‍ ആദ്യം മറച്ചുവച്ചെന്ന് ആരോപിച്ചുള്ള തിയറ്റർ ഉടമയുടെ അറസ്റ്റ് ഏറെ വിവാദമായിരുന്നു

Samayam Malayalam 5 Jun 2018, 12:21 pm
മലപ്പുറം: എടപ്പാള്‍ തിയേറ്റർ പീഡനക്കേസിൽ ചങ്ങരംകുളം എസ്ഐ അറസ്റ്റിൽ. ചങ്ങരംകുളം എസ്ഐ കെ.ജി ബേബിയാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. കഴിഞ്ഞദിവസം ദൃശ്യങ്ങള്‍ ആദ്യം മറച്ചുവച്ചെന്ന് ആരോപിച്ചുള്ള തിയറ്റർ ഉടമയുടെ അറസ്റ്റ് ഏറെ വിവാദമായിരുന്നു. ഇത് പോലീസിന്‍റെ പ്രതികാര നടപടിയെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതേതുടർന്ന് പോലീസ് സേനയിൽ അസംതൃപ്തി നിലനിന്നിരുന്നു. ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈൻ പ്രവർത്തകർക്ക് കൈമാറിയിട്ടും നടപടി വൈകിപ്പിച്ചതിനാണ് എസ്ഐ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
Samayam Malayalam si


തീയേറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിക്കെതിരേ ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പത്ത് വയസ്സുകാരിയെ തീയേറ്ററില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ തീയേറ്റര്‍ ഉടമ സതീഷിനെയാണ് കഴിഞ്ഞദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നത്. പോലീസിന് വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ഇയാള്‍ക്കെതിരായുള്ള കേസ്. അറസ്റ്റുചെയ്ത തീയേറ്റര്‍ ഉടമയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

ഏപ്രില്‍-18 ന് ആണ് സംഭവം നടന്നത്. തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ ആദ്യം ചൈല്‍ഡ് ലൈനിനായിരുന്നു കൈമാറിയത്. തീയേറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിക്കെതിരേ ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. സംഭവത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിയെ അന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം.കെ അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന ആരോപണമുയർന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്