തിരുവനന്തപുരം: കവിതാ മോഷണത്തില്‍ ആരോപിതയായ ദീപ നിശാന്തിനെ കലോത്സവത്തിലെ വിധികര്‍ത്താവാക്കിയതില്‍ അപാകതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. സംസ്ഥാന കലോത്സവ മാന്വല്‍ പ്രകാരം ദീപാ നിശാന്തിന് യോഗ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ദീപാ നിശാന്തിനെരായ ആരോപണങ്ങള്‍ മറ്റ് വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ദീപാ നിശാന്ത് വിധികര്‍ത്താവായ ഉപന്യാസ മത്സരം വീണ്ടും നടത്തിയേക്കുമെന്ന് സൂചനയുണ്ട്. വിദ്യാഭ്യാസവകുപ്പാണ് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തുന്നത്.
ദീപാ നിശാന്തിനെതിരെ രേഖാമൂലം പരാതി കിട്ടിയിട്ടുണ്ടെന്നും പുനര്‍മൂല്യനിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ഹയര്‍ അപ്പീൽസ് കമ്മിറ്റിയാണെന്നും ഡിപിഐ വ്യക്തമാക്കി. അതേസമയം, ദീപാനിശാന്തിനെതിരെ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കെഎസ്യു.
മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായി എത്തിയ ദീപാനിശാന്തിനെതിരെ കെഎസ്യു, എബിവിപി, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ദീപാ നിശാന്ത് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങുകയുമായിരുന്നു. നടപടിയ്ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഡിപിഐയെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.
അതേസമയം, പ്രതിഷേധം അനാവശ്യമാണെന്നും അധ്യാപിക എന്ന നിലയിലാണ് വിധികര്‍ത്താവായി എത്തിയതെന്നുമായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം. സംഭവത്തെ കവിതാവിവാദവുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. മൂല്യനിര്‍ണ്ണയത്തിനു ശേഷം പോലീസ് വാഹനത്തിലായിരുന്നു ദീപാ നിശാന്ത് മടങ്ങിയത്.
ദീപാ നിശാന്തിനെരായ ആരോപണങ്ങള്‍ മറ്റ് വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ദീപാ നിശാന്ത് വിധികര്‍ത്താവായ ഉപന്യാസ മത്സരം വീണ്ടും നടത്തിയേക്കുമെന്ന് സൂചനയുണ്ട്. വിദ്യാഭ്യാസവകുപ്പാണ് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തുന്നത്.
ദീപാ നിശാന്തിനെതിരെ രേഖാമൂലം പരാതി കിട്ടിയിട്ടുണ്ടെന്നും പുനര്‍മൂല്യനിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ഹയര്‍ അപ്പീൽസ് കമ്മിറ്റിയാണെന്നും ഡിപിഐ വ്യക്തമാക്കി. അതേസമയം, ദീപാനിശാന്തിനെതിരെ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കെഎസ്യു.
മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായി എത്തിയ ദീപാനിശാന്തിനെതിരെ കെഎസ്യു, എബിവിപി, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ദീപാ നിശാന്ത് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങുകയുമായിരുന്നു. നടപടിയ്ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഡിപിഐയെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.
അതേസമയം, പ്രതിഷേധം അനാവശ്യമാണെന്നും അധ്യാപിക എന്ന നിലയിലാണ് വിധികര്‍ത്താവായി എത്തിയതെന്നുമായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം. സംഭവത്തെ കവിതാവിവാദവുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. മൂല്യനിര്‍ണ്ണയത്തിനു ശേഷം പോലീസ് വാഹനത്തിലായിരുന്നു ദീപാ നിശാന്ത് മടങ്ങിയത്.