ആപ്പ്ജില്ല

സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ചു; ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളില്ല

ബിഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താമെന്ന് ആയിരുന്നു തീരുമാനം.

Samayam Malayalam 29 Sept 2020, 3:38 pm
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തിന്റെ നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. തീരുമാനത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
Samayam Malayalam തെരഞ്ഞെടുപ്പ് കമ്മീഷന്‍


Also Read: ശരീരം മുഴുവനും ടാറ്റൂ, കണ്ണിലെ വെളുപ്പ് കറുപ്പാക്കി; നഴ്‍സറി ടീച്ചറെ കുട്ടികള്‍ക്ക് പേടി

ബിഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താമെന്ന് ആയിരുന്നു തീരുമാനം. സംസ്ഥാനത്ത് നിലവിലുള്ള ഗുരുതരമായ കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന തീരുമാനമെടുത്തത്.

Also Read: ചൊവ്വയില്‍ ജീവനുണ്ടോ? ചുവന്ന ഗ്രഹത്തില്‍ തടാകങ്ങള്‍, ജര്‍മ്മനിയുടെ അഞ്ചിലൊന്ന് വലിപ്പം

മാത്രമല്ല, ഉപതെരഞ്ഞെടുപ്പുകള്‍ നടന്നാല്‍ തന്നെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ആറ് മാസത്തേക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. 2021 ഏപ്രിലിലോടെ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. 2021 മേയ് 25 നാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുക.

അതിനാല്‍, ഇപ്പോള്‍ ആറ് മാസത്തേക്കായി തെരഞ്ഞെടുക്കേണ്ടെന്നും കൊവിഡ് വ്യാപന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വേണ്ടെന്ന് വയ്‌ക്കേണ്ടതാണ് നല്ലതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തു.

കേരളത്തിന് പുറമേ തമിഴ്‌നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ഇലക്ഷന്‍ ഓഫിസര്‍മാരുടെയും റിപ്പോര്‍ട്ടിന്റെ നടപടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു.

തോമസ് ചാണ്ടിയുടെ മരണത്തെതുടര്‍ന്നുള്ള കുട്ടനാട് ഉപതെരഞ്ഞെടുപ്പിനെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടക്കുന്നതിനിടെയാണ് കൊവിഡ് എത്തിയത്. ചവറയില്‍ വിജയന്‍പിള്ളയുടെ മരണവും കൊവിഡ് എത്തുന്നതിന് മുമ്പായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്