കൊച്ചി: തെറ്റായ സത്യവാങ്‍മൂലം നല്‍കിയെന്ന പരാതിയില്‍ നിലമ്പൂര്‍ എംഎല്‍എ, പി.വി അന്‍വറിന് എതിരെ തുടര്‍നടപടിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി. അന്‍വറിന് എതിരെയുള്ള പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
"2011ലും 2016ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വലിയ ക്രമക്കേടുകള്‍ ഉണ്ടെന്നും ഭാര്യയുടെ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കാണ് പരാതി നല്‍കിയത്. " മാധ്യമം റിപ്പോര്‍ട്ട് ചെയ്‍തു.
പരാതി ചീഫ് സെക്രട്ടറിക്കും തെരഞ്ഞെടുപ്പ് കമീഷനും ഗവര്‍ണര്‍ കൈമാറി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് പരാതിയില്‍ വസ്‍തുതകള്‍ ഉണ്ടെന്നും ആയതിനാല്‍ കോടതിയെ സമീപിക്കാനുമുള്ള അനുമതി ലഭിച്ചത്.
വിവരാവകാശരേഖയുടെ അടിസ്ഥാനത്തിൽ പി വി അൻവറിന് 203 ഏക്കർ ഭൂമിയുണ്ടെന്ന് വ്യക്തമായിരുന്നു.
"2011ലും 2016ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വലിയ ക്രമക്കേടുകള്‍ ഉണ്ടെന്നും ഭാര്യയുടെ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കാണ് പരാതി നല്‍കിയത്. " മാധ്യമം റിപ്പോര്‍ട്ട് ചെയ്‍തു.
പരാതി ചീഫ് സെക്രട്ടറിക്കും തെരഞ്ഞെടുപ്പ് കമീഷനും ഗവര്‍ണര്‍ കൈമാറി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് പരാതിയില്‍ വസ്‍തുതകള്‍ ഉണ്ടെന്നും ആയതിനാല്‍ കോടതിയെ സമീപിക്കാനുമുള്ള അനുമതി ലഭിച്ചത്.
വിവരാവകാശരേഖയുടെ അടിസ്ഥാനത്തിൽ പി വി അൻവറിന് 203 ഏക്കർ ഭൂമിയുണ്ടെന്ന് വ്യക്തമായിരുന്നു.