ന്യൂഡൽഹി: റെയിൽവേ ടിക്കറ്റിന് പിന്നാലെ എയര്‍ ഇന്ത്യ ബോര്‍ഡിങ് പാസിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. മധുര വിമാനത്താവളത്തിലാണ് യാത്രക്കാര്‍ക്ക് മോദിയുടെ ചിത്രമുള്ള ബോര്‍ഡിങ് പാസ് ലഭിച്ചത്. വിഷയത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കണം. മോദിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് ചട്ടലംഘനമായി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നല്‍കിയത്. എയര്‍ ഇന്ത്യ വിതരണം ചെയ്ത ബോര്‍ഡിങ് പാസുകളിൽ നരേന്ദ്ര മോദിയ്ക്ക് പുറമെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ചിത്രവുമുണ്ടായിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് ഉപാധ്യക്ഷനുമായ ഒമര്‍ അബ്ദുള്ള രംഗത്തെത്തിയിട്ടുണ്ട്.
മോദിയുടെയും വിജയ് രൂപാനിയുടെയും ചിത്രങ്ങള്‍ക്ക് പുറമെ വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്‍റെ പരസ്യവും ബോര്‍ഡിങ് പാസിലുണ്ട്. സമാനമായ ചിത്രങ്ങളടങ്ങിയ ബോര്‍ഡിങ് പാസുകള്‍ ഗോ എയര്‍ വിമാനക്കമ്പനിയും വിതരണം ചെയ്തിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഗോഎയര്‍ പുതിയ ടിക്കറ്റുകള്‍ പിൻവലിച്ചു. ഇതേ ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയിൽ യാത്ര ചെയ്യുന്നതിനിടെ തനിക്ക് ലഭിച്ചതെെന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ വിമര്‍ശനം.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മാര്‍ച്ച് 20ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ടിക്കറ്റുകള്‍ ഇന്ത്യൻ റെയിൽവേ പിൻവലിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
മോദിയുടെയും വിജയ് രൂപാനിയുടെയും ചിത്രങ്ങള്‍ക്ക് പുറമെ വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്‍റെ പരസ്യവും ബോര്‍ഡിങ് പാസിലുണ്ട്. സമാനമായ ചിത്രങ്ങളടങ്ങിയ ബോര്‍ഡിങ് പാസുകള്‍ ഗോ എയര്‍ വിമാനക്കമ്പനിയും വിതരണം ചെയ്തിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഗോഎയര്‍ പുതിയ ടിക്കറ്റുകള്‍ പിൻവലിച്ചു. ഇതേ ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയിൽ യാത്ര ചെയ്യുന്നതിനിടെ തനിക്ക് ലഭിച്ചതെെന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ വിമര്‍ശനം.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മാര്‍ച്ച് 20ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ടിക്കറ്റുകള്‍ ഇന്ത്യൻ റെയിൽവേ പിൻവലിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.