തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കടലിൽ പോകുന്നതിന് വിലക്ക്. കന്യകുമാരി തേങ്ങാ പട്ടണത്ത് കടലിൽ പോകാൻ ഒരുങ്ങവെയാണ് രാഹുലിനെ തടഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ജില്ലാ ഭരണകൂടമാണ് വിലക്ക് ഏർപ്പെടുത്തിയത്.
രാഹുൽ കടലിൽ പോയ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി നല്ല ടൂറിസ്റ്റാണ് എന്നായിരുന്നു പിണറായി വിജയന്റെ പരിഹാസം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ശാന്തമായ കടലിൽ പോയി ടൂറിസ്റ്റുകൾ ചാടാറുണ്ട്. കേരളത്തിലെ അങ്ങനെ നീന്താൻ ഉപയോഗിക്കുന്ന കടൽ അല്ല. രാഹുലിന്റെ ചാട്ടം ടൂറിസം വകുപ്പിന് മുതൽക്കൂട്ടായി. കേരളത്തിലെ കടൽ അത്ര ശാന്തമാണെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി രാഷ്ട്രീയ സാഹചര്യങ്ങൾ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് വ്യക്തമാക്കി.
അതേസമയം രാഹുലിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. "രാഹുൽ ഗാന്ധിയുടേത്, ആ പാർട്ടിയുടെ പ്രതീകാത്മകമായ നടപടിയായിട്ടാണ് എനിക്ക് തോന്നിയത്. കോൺഗ്രസിന്റെ ഗതി ആനിലയ്ക്കാണ് പോകുന്നത്. അതുകൊണ്ട് രാഹുൽ ഗാന്ധി നീന്താൻ പഠിക്കുന്നത് ആവശ്യമാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെയല്ല ഞാൻ പറയുന്നത്. അറബിക്കടലിൽ മുങ്ങിത്താഴേണ്ട ഗതിയാണ് കോൺഗ്രസിന് രാജ്യ വ്യാപകമായി ഉള്ളത്. മിക്കവാറും കേരളത്തിലും അതുതന്നെയായിരിക്കും സംഭവിക്കുക." എന്നാണ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.
രാഹുൽ കടലിൽ പോയ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി നല്ല ടൂറിസ്റ്റാണ് എന്നായിരുന്നു പിണറായി വിജയന്റെ പരിഹാസം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ശാന്തമായ കടലിൽ പോയി ടൂറിസ്റ്റുകൾ ചാടാറുണ്ട്. കേരളത്തിലെ അങ്ങനെ നീന്താൻ ഉപയോഗിക്കുന്ന കടൽ അല്ല. രാഹുലിന്റെ ചാട്ടം ടൂറിസം വകുപ്പിന് മുതൽക്കൂട്ടായി. കേരളത്തിലെ കടൽ അത്ര ശാന്തമാണെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി രാഷ്ട്രീയ സാഹചര്യങ്ങൾ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് വ്യക്തമാക്കി.
അതേസമയം രാഹുലിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. "രാഹുൽ ഗാന്ധിയുടേത്, ആ പാർട്ടിയുടെ പ്രതീകാത്മകമായ നടപടിയായിട്ടാണ് എനിക്ക് തോന്നിയത്. കോൺഗ്രസിന്റെ ഗതി ആനിലയ്ക്കാണ് പോകുന്നത്. അതുകൊണ്ട് രാഹുൽ ഗാന്ധി നീന്താൻ പഠിക്കുന്നത് ആവശ്യമാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെയല്ല ഞാൻ പറയുന്നത്. അറബിക്കടലിൽ മുങ്ങിത്താഴേണ്ട ഗതിയാണ് കോൺഗ്രസിന് രാജ്യ വ്യാപകമായി ഉള്ളത്. മിക്കവാറും കേരളത്തിലും അതുതന്നെയായിരിക്കും സംഭവിക്കുക." എന്നാണ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.