തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് എഐഡിഎംകെ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും ബാര്‍ മുതലാളിയുമായ ബിജു രമേശിന് പരസ്യ ശാസന. മന്ത്രി വിഎസ് ശിവകുമാറിനെതിരെ നടത്തിയ വ്യക്തിപരമായ പരാമർശങ്ങളുടെ പേരിലാണ് ശാസന. ബിജു രമേശ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വരണാധികാരി കൂടിയായ കളക്ടര്‍ ബിജു പ്രഭാകര്‍ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കേരളത്തിലെ ഒരു മന്ത്രിയുടെ മകളെ ഡൽഹിയിൽവെച്ച് തട്ടികൊണ്ടുപോയെന്നും സംഭവം കോടികള്‍ നല്‍കി ഒതുക്കി തീര്‍ത്തെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മന്ത്രി വിഎസ് ശിവകുമാറിന്റെ മകളെയാണ് ഡൽഹിയില്‍ തട്ടികൊണ്ടുപോയതെന്നും മരുന്നു ലോബിയാണ് ഇതിനു പിന്നിലെന്നും ബിജു രമേശ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മാത്രവുമല്ല മരുന്നുലോബിക്ക് വൻതുക നൽകിയാണ് ശിവകുമാർ മകളെ മോചിപ്പിച്ചതെന്നും ബിജു രമേശ് പറഞ്ഞിരുന്നു.
കേരളത്തിലെ ഒരു മന്ത്രിയുടെ മകളെ ഡൽഹിയിൽവെച്ച് തട്ടികൊണ്ടുപോയെന്നും സംഭവം കോടികള്‍ നല്‍കി ഒതുക്കി തീര്‍ത്തെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മന്ത്രി വിഎസ് ശിവകുമാറിന്റെ മകളെയാണ് ഡൽഹിയില്‍ തട്ടികൊണ്ടുപോയതെന്നും മരുന്നു ലോബിയാണ് ഇതിനു പിന്നിലെന്നും ബിജു രമേശ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മാത്രവുമല്ല മരുന്നുലോബിക്ക് വൻതുക നൽകിയാണ് ശിവകുമാർ മകളെ മോചിപ്പിച്ചതെന്നും ബിജു രമേശ് പറഞ്ഞിരുന്നു.