ആപ്പ്ജില്ല

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പരസ്യമായ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് ചെന്നിത്തല; തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നു

പാലക്കാട് ​ഗുജറാത്ത് പോലെയാണെന്ന രാജ​ഗോപാലിന്റെ പ്രസ്താവന നേമത്തുകാരെ അപമാനിക്കുന്നതിന് തുല്യമാണ്. നേമത്ത് ഞങ്ങള്‍ക്ക് വിജയ പ്രതീക്ഷയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Samayam Malayalam 23 Jan 2021, 1:19 pm
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ പരസ്യമായ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി തീരുമാനം അറിയിക്കും.
Samayam Malayalam Ramesh Chennithala
രമേശ് ചെന്നിത്തല


Also Read : മുത്തൂറ്റ് ഫിനാൻസിലെ കവര്‍ച്ച; പ്രതികള്‍ പിടിയിൽ, 25 കിലോ സ്വര്‍ണവും കണ്ടെടുത്തു

അനൗദ്യോഗികമായ ചര്‍ച്ചകള്‍ നടക്കുകയാണ്. സീറ്റ് വിഭജനം വേഗത്തിലാക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.

പാലക്കാട് ഗുജറാത്ത് പോലെയാണെന്ന രാജഗോപാലിന്റെ പ്രസ്താവന നേമത്തുകാരെ അപമാനിക്കുന്നതിന് തുല്യമാണ്. നേമത്ത് ഞങ്ങള്‍ക്ക് വിജയ പ്രതീക്ഷയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജനങ്ങളുടെ അഭിപ്രായം അറിഞ്ഞുള്ള പ്രകടനപത്രികയായിരിക്കും യുഡിഎഫ് തയാറാക്കുകയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിനായി യുഡിഎഫിന്റെ പ്രകടന പത്രിക തയാറാക്കുന്ന കമ്മിറ്റി ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി മീറ്റിംഗ് ചേര്‍ന്നിരുന്നു. കമ്മിറ്റി അംഗമായ ശശി തരൂര്‍ വിവിധ തലങ്ങളിലുള്ള ജനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്ര ജനുവരി 31 ാം തിയതി മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കും. യാത്ര എംപിമാര്‍ നേരിട്ട് ചാര്‍ജ് എടുത്ത് വിജയിപ്പിക്കും. കെ.വി. തോമസ് കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ്. അദ്ദേഹം കോണ്‍ഗ്രസില്‍ തന്നെയുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Also Read : കാമുകിയുടെ വീട്ടിൽ നിന്നും പിടികൂടി; പാകിസ്ഥാനിലേക്ക് ഒളിച്ചോടി യുവാവ്, തിരികെ എത്തിക്കാൻ നയതന്ത്ര ചര്‍ച്ചകള്‍

ആരോഗ്യപരമായ കാരണങ്ങള്‍ വി എം സുധീരൻ പങ്കെടുക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സമാനമായി മണ്ഡലത്തിൽ മേൽപ്പാലം ഉദ്ഘാടനം അടക്കമുള്ള ചില പരിപാടികള്‍ ഉള്ളതിനാൽ കെ. മുരളീധരൻ എംപിയും ഇന്നത്തെ യോഗത്തിന് എത്തിയിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്