ആപ്പ്ജില്ല

'നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ കസ്റ്റംസ് ഓഫീസറെ വിളിച്ചു'; എം ശിവശങ്കറിന്റെ അറസ്റ്റ് മെമ്മോ പുറത്ത്

നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടെന്നാണ് അറസ്റ്റ് മെമ്മോയിലുള്ളത്. അതേസമയം ബാഗിൽ കള്ളക്കടത്ത് സാധനമാണെന്ന് അറിഞ്ഞുകൊണ്ടാണോ ഇടപെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Samayam Malayalam 29 Oct 2020, 9:23 am
കൊച്ചി: നയതന്ത്രബാഗേജ് വിട്ടുനൽകാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോ. സ്വർണം അടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടുവെന്ന് ശിവശങ്കർ മൊഴി നൽകിയെന്നാണ് അറസ്റ്റ് മെമ്മോയിലുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ബാഗിൽ കള്ളക്കടത്ത് സാധനമാണെന്ന് അറിഞ്ഞുകൊണ്ടാണോ ഇടപെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Samayam Malayalam sivasankar
ശിവശങ്കർ .PHOTO: TNN


മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചെന്നാണ് റിപ്പോർട്ട്. സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചത് ശിവശങ്കറാണെന്നും സ്വർണക്കടത്തിന് ഒത്താശ ചെയ്തെന്നും റിപ്പോർട്ടിലുണ്ട്. അഞ്ച് പേജുള്ള അറസ്റ്റ് മെമ്മോയിൽ പത്തൊൻപത് പോയിന്‍റുകളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Also Read : മണിക്കൂറുകൾക്ക് ശേഷം അറസ്റ്റിൽ; ശിവശങ്കറിന്‍റെ ഭാവി എന്ത്?

ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായിരുന്ന ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ശിവശങ്കര്‍ അറസ്റ്റിലായിട്ടുള്ളത്.

അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും. കോടതി അവധിയായതിനാൽ ജഡ്ജി പ്രത്യേക സിറ്റിംഗ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിൽ എം ശിവശങ്കറിന്‍റെ ജാമ്യഹർജി ഹൈക്കോടതി തള്ളിയതിന് തൊട്ട് പിന്നാലെയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്