തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പത്താം തീയതി ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് അന്വേഷണസംഘം രവീന്ദ്രന് നോട്ടീസ് നൽകുന്നത്.
കെഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് സ്വർണക്കടത്തു കേസിലെ മറ്റു പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് രവീന്ദ്രന് ഇഡി നോട്ടിസ് നൽയിരിക്കുന്നത്. ചികിത്സാ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ രണ്ട് തവണയും രവീന്ദ്രൻ ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചത്.
Also Read : ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ: വൻ മുന്നേറ്റവുമായി ബിജെപി, 88 ഇടത്ത് ലീഡ്
ആദ്യതവണ നോട്ടീസ് നൽകിയപ്പോൾ കൊവിഡ് പോസിറ്റീവ് ആയതിനാൽ ഹാജകരാകില്ല എന്ന് അറിയിക്കുകയായിരുന്നു. രണ്ടാമത്തെ തവണ തുടർ ചികിത്സകൾക്കായി ആശുപത്രിയിലാണെന്നായിരുന്നു അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഡിസംബർ 10ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
Also Read : ഇന്ത്യ കാത്തിരിക്കുന്നത് 5 വാക്സിനുകളുടെ ഫലം; 125 ദശലക്ഷം ഡോസുകള്‍ വിതരണത്തിന് തയ്യാറാക്കി മോഡേണ വാക്സിൻ
തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് രവീന്ദ്രനോട് ചോദ്യം ചെയ്യാനെത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് ഭേദമായിട്ടും രവീന്ദ്രൻ ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്ക് ഇടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് സിപിഎം വിലയിരുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടാൽ ഉടൻ ഹാജരാകുന്നതാണ് നല്ലതെന്നാണ് പാർട്ടി വിലയിരുത്തലെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
കെഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് സ്വർണക്കടത്തു കേസിലെ മറ്റു പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് രവീന്ദ്രന് ഇഡി നോട്ടിസ് നൽയിരിക്കുന്നത്. ചികിത്സാ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ രണ്ട് തവണയും രവീന്ദ്രൻ ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചത്.
Also Read : ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ: വൻ മുന്നേറ്റവുമായി ബിജെപി, 88 ഇടത്ത് ലീഡ്
ആദ്യതവണ നോട്ടീസ് നൽകിയപ്പോൾ കൊവിഡ് പോസിറ്റീവ് ആയതിനാൽ ഹാജകരാകില്ല എന്ന് അറിയിക്കുകയായിരുന്നു. രണ്ടാമത്തെ തവണ തുടർ ചികിത്സകൾക്കായി ആശുപത്രിയിലാണെന്നായിരുന്നു അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഡിസംബർ 10ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
Also Read : ഇന്ത്യ കാത്തിരിക്കുന്നത് 5 വാക്സിനുകളുടെ ഫലം; 125 ദശലക്ഷം ഡോസുകള്‍ വിതരണത്തിന് തയ്യാറാക്കി മോഡേണ വാക്സിൻ
തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് രവീന്ദ്രനോട് ചോദ്യം ചെയ്യാനെത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് ഭേദമായിട്ടും രവീന്ദ്രൻ ഹാജരാകാൻ വൈകുന്നത് ജനങ്ങൾക്ക് ഇടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് സിപിഎം വിലയിരുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടാൽ ഉടൻ ഹാജരാകുന്നതാണ് നല്ലതെന്നാണ് പാർട്ടി വിലയിരുത്തലെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.