ആപ്പ്ജില്ല

പൗരത്വ ഭേദഗതി പ്രക്ഷോഭത്തിനിടെ പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണം സ്വീകരിച്ചതായി ഇ‍ഡി

നിർണായക രേഖകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. അതേസമയം, കേന്ദ്ര സർക്കാരിന്റെ പകപോക്കലാണ് പരിശോധനയ്ക്ക് പിന്നിലെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആരോപിച്ചു.

Samayam Malayalam 4 Dec 2020, 8:56 am
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന സമരത്തിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് വ്യാപകമായി കള്ളപ്പണം സ്വീകരിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ കൂടുതൽ തെളിവുകള്‍ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam ED raid
ഇന്നലെ നടന്ന പരിശോധന


Also Read : ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു; റെഡ് അലേര്‍ട്ട് പിൻവലിച്ചു

കഴി‍ഞ്ഞ ദിവസം സംസ്ഥാനത്ത് അഞ്ചിടങ്ങളിലായി നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് ഇടപാട് രേഖകളും ലാപ്ടോപ്പുകളും പിടികൂടിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെ പരിശോധന 12 മണിക്കൂറാണ് നീണ്ടത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലാണ് റെയ്ഡിന് പിന്നിലെന്നാണ് നേതാക്കളുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ചെയർമാനായ ഒഎംഎ സലാമിന്‍റെ മഞ്ചേരിയിലെ വീട്ടിലാണ് ഇന്ന് രാവിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെത്തി പരിശോധന ആരംഭിച്ചത്. ഇതിന് പിന്നാലെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും പരിശോധന നടത്തിയിരുന്നു. പൂന്തുറ, കളമശേരി, കാരന്തൂര്‍ എന്നിവിടങ്ങളിലും പരിശോധന നടക്കുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ബാങ്ക് ഇടപാടുകള്‍, വിവിധ പാര്‍ട്ടി പാരിപാടികള്‍ക്ക് നടത്തിയ പരിപാടികള്‍ക്ക് ചെലവഴിച്ച തുക, നേതാക്കളുടെ വിദേശയാത്ര എന്നിവയാണ് ഇഡി പ്രധാനമായും പരിശോധിച്ചത്.

Also Read : 'എട്ട് മാസം പ്രേമിച്ചു, അവള്‍ യെസ് പറഞ്ഞു'; സുന്ദരി പാവയെ വിവാഹം ചെയ്‍ത് ബോഡി ബില്‍ഡര്‍

ഇതിനുപുറമെ എസ്ഡിപിഐ ദേശിയ സെക്രട്ടറി നാസറുദ്ദീൻ എളമരത്തിൻറെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഇരുവരുടെയും വീടുകളിലും ഒരേ സമയം ആണ് ഇഡി ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയത്. ആര്‍എസ്എസ് അജണ്ഡ നടപ്പാക്കുകയാണ് എന്നായിരുന്നു പരിശോധനയെക്കുറിച്ചുള്ള നേതാക്കളുടെ പ്രതികരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്