ആപ്പ്ജില്ല

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസ്

കഴിഞ്ഞ ഒന്‍പതിന് ബിനീഷിനെ 11 മണിക്കൂര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ആസ്തികള്‍ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്നും ഇഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Samayam Malayalam 26 Sept 2020, 10:10 am
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam Bineesh Kodiyeri
ബിനീഷ് കൊടിയേരി (File photo)


Also Read : Fact Check: 'വൈറ്റില മേൽപ്പാലത്തിലൂടെ പോകുമ്പോള്‍ വണ്ടി കുനിയണോ?', ഇതാണ് സത്യം

ബിനീഷിന്റെ മുഴുവന്‍ ആസ്തിയും കണ്ടെത്താന്‍ നിര്‍ദ്ദേശം. രജിസ്ട്രേഷന്‍ വകുപ്പിന് ഇഡി കത്ത് നല്‍കി. നേരത്തെ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

കഴിഞ്ഞ ഒന്‍പതിന് ബിനീഷിനെ 11 മണിക്കൂര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ആസ്തികള്‍ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്നും ഇഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇഡി രജിസ്ട്രേഷന്‍ വകുപ്പിന് കത്ത് നൽകിയിരുന്നു.

Also Read : ഉക്രൈനിൽ സൈനിക വിമാനം തകര്‍ന്ന് 22 മരണം

യുഎപിഎ വകുപ്പിന്റെ 16, 17, 18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി സംശയിക്കുന്നതായും അതിനാല്‍ ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തി വകകള്‍ ഇഡിയെ അറിയാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read : മഹാമാരിയും തീവ്രവാദവും: യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി മോദി

ഒരു മാസത്തോളമായി എന്‍ഫോഴ്സ്മെന്റ് നിരീക്ഷണത്തിലായിരുന്നു ബിനീഷ്. സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച അന്വേഷണത്തിൽ വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട്. യുഎഇ എഫക്റ്റ്സ് സൊലൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭ വിഹിതം ബിനീഷിന് ലഭിച്ചതായും കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ ഈ മാസം ഒന്‍പതതിന് ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്