കരുനാഗപ്പള്ളിയിൽ കടലിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു
സഹപാഠികളായ മൂന്ന് പേരാണ് കടലിൽ കുളിക്കാനിറങ്ങിയത്. രണ്ടു പേരെ രക്ഷപെടുത്തിയെങ്കിലും തിരയിൽപ്പെട്ട തേജാസന്നിധിയെ കാണാതാവുകയായിരുന്നു.
Samayam Malayalam 10 Feb 2020, 4:09 pm
കരുനാഗപ്പള്ളി: ആലപ്പാട് പറയകടവിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. അമൃത എഞ്ചിനീയറിങ് കോളജ് വിദ്യാർഥി വംശി തേജാസന്നിധി (18) ആണ് മുങ്ങി മരിച്ചത്. ഒന്നാം വർഷ എഞ്ചിനീയറിങ് വിദ്യാർഥിയായിരുന്നു തേജാസന്നിധി. തമിഴ്‌നാട് ചെന്നൈ സ്വദേശിയാണ്.
Also Read: മെഡിക്കൽ കോളജിൽ പ്രസവശേഷം യുവതി മരിച്ചു: പ്രതിഷേധവുമായി ബന്ധുക്കൾ
കടലിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിലെ വിദ്യാർഥികൾ തിരയിൽപ്പെട്ടു പോയിരുന്നു. ഒരാളെ അപകടം കണ്ടു നിന്ന വിദേശി രക്ഷിച്ച് കരക്കെത്തിച്ചു. മറ്റൊരാളെ മത്സ്യത്തൊഴിലാളികളും രക്ഷിച്ചു. മൂന്നാമനായ തേജസന്നിധിക്കായി കോസ്റ്റൽ ഗാർഡും പോലീസും ചേർന്ന് തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.
Also Read: നെടുമങ്ങാട് കാണാതായ ആളുടെ മൃതദേഹം പാറമടയിലെ വെള്ളക്കെട്ടിൽ
മൂന്ന് പേരും മഠത്തിൽ വൈകുണ്ഠം ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥികളാണ്. സാൻമുരളി മോഹനനാണ് തേജാസന്നിധിയുടെ പിതാവ്. ജയലക്ഷ്‌മിയാണ് മാതാവ്.