ആപ്പ്ജില്ല

മരട് വിഷയത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്‍കര്‍

മരട് ഫ്ലാറ്റ് വിഷയത്തില്‍ ഇടപെടലുകള്‍ നടത്തില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്‍കര്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പരിഹാരം കാണണമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Samayam Malayalam 19 Sept 2019, 5:23 pm
ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്‍കര്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
Samayam Malayalam New Project (16)


മരടില്‍ ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാരാണെന്നും ഇതു സംബന്ധിച്ച കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷിയല്ലെന്നും പറഞ്ഞ ജാവേദ്‍കര്‍ ഇതുവരെ സുപ്രീംകോടതി പരിസ്ഥിതി മന്ത്രാലയത്തോട് ഒന്നും ചോദിച്ചിട്ടുമില്ലെന്നും പറഞ്ഞു. നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: മരട് ഫ്ലാറ്റ്: സമയപരിധി നാളെ അവസാനിക്കും; പൊളിക്കാന്‍ തയ്യാറെന്ന് സ്വകാര്യ കമ്പനി സുപ്രീംകോടതിയിൽ

സെപ്റ്റംബര്‍ ഇരുപതിനകം ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. സമയപരിധി അവസാനിക്കെ ഏത് തരത്തിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കും എന്നതില്‍ ആശയക്കുഴപ്പം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി മരട് നഗരസഭ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തുടർനടപടി സർക്കാർ നിർദ്ദേശം ലഭിച്ചതിനു ശേഷം മാത്രം മതിയെന്നാണ് നഗരസഭയുടെ തീരുമാനം. അതേസമയം ഫ്ലാറ്റ് പൊളിക്കാന്‍ തയ്യാറാണെന്ന് കാട്ടി സ്വകാര്യ കമ്പനി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കോടതിയെ സമീപിച്ചത്. അക്വറേറ്റ് ഡിമോളിഷൻ കമ്പനിയാണ് ഹർജി നൽകിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്