തിരുവനന്തപുരം: രാജിവെച്ച് ഒരു വർഷവും പത്ത് മാസത്തിനും ശേഷം ഇ പി ജയരാജൻ ഇന്ന് മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തിന് രാജ്ഭവനിലാണ് ചടങ്ങ്. പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിക്കാനാണ് തീരുമാനം.
2016 ഒക്ടോബർ 14ന് രാജിവെക്കുമ്പോഴുണ്ടായിരുന്ന വ്യവസായം വാണിജ്യം. യുവജനക്ഷേമം, കായികം തുടങ്ങിയ വകുപ്പുകൾ തന്നെ ജയരാജന് തിരികെ കിട്ടിയിട്ടുണ്ട്. കാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം കിട്ടിയതോടെ സിപിഐ ജയരാജനെ തിരിച്ചെടുക്കാൻ സമ്മതം മൂളുകയായിരുന്നു. ധാർമ്മിക പ്രശ്നം ഉയർത്തിയാണ് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിക്കുന്നത്.
2016 ഒക്ടോബർ 14ന് രാജിവെക്കുമ്പോഴുണ്ടായിരുന്ന വ്യവസായം വാണിജ്യം. യുവജനക്ഷേമം, കായികം തുടങ്ങിയ വകുപ്പുകൾ തന്നെ ജയരാജന് തിരികെ കിട്ടിയിട്ടുണ്ട്. കാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം കിട്ടിയതോടെ സിപിഐ ജയരാജനെ തിരിച്ചെടുക്കാൻ സമ്മതം മൂളുകയായിരുന്നു. ധാർമ്മിക പ്രശ്നം ഉയർത്തിയാണ് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിക്കുന്നത്.