ആപ്പ്ജില്ല

കോടതിയിൽ വിസ്താരത്തിന് ഹാജരായില്ല: കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്

ബെയ്‌ലബിൾ വാറണ്ട് ആണ് കോടതി കൊഞ്ചാക്കൊ ബോബന്റെ പേരിൽ പുറപ്പെടുവിച്ചിരിക്കുന്നത്. കോടതിക്ക് അവധി അപേക്ഷ നൽകാതെ വിസ്താരത്തിന് ഹാജരാകാതിരുന്നതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

Samayam Malayalam 29 Feb 2020, 10:54 am
Samayam Malayalam kunchacko boban


കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ സാക്ഷികളിൽ ഒരാളായ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട്. ഇന്നലെ സാക്ഷിവിസ്താരത്തിന് കുഞ്ചാക്കോ ബോബൻ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഗീതു മോഹൻദാസ്, സംയുക്ത വർമ, കുഞ്ചാക്കോ ബോബൻ എന്നിവരെയാണ് ഇന്നലെ വിസ്താരത്തിന് കോടതി വിളിപ്പിച്ചത്.

Also Read: കൊച്ചിയിൽ കൊറോണ സംശയത്തിൽ നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു

എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് കുഞ്ചാക്കോ ബോബനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യമെടുക്കാൻ കഴിയുന്ന വാറണ്ടാണ് കോടതി നടനെതിരെ പുറപ്പെടുവിച്ചിരിക്കുന്നത്. നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെ എസ്‌ഐ വാറണ്ട് കുഞ്ചാക്കോ ബോബന് കൈമാറി. ഇന്നലെ ഹാജരാകാൻ കഴിയില്ലെന്ന് കുഞ്ചാക്കോ ബോബൻ കോടതിയെ അറിയിച്ചിരുന്നില്ല. തുടർന്നാണ് ബെയ്‌ലബിൾ വാറണ്ട് പുറപ്പെടുവിച്ച് ഉത്തരവായത്.

Also Read: കാനത്തിനെതിരെ പോസ്റ്റർ: അമ്പലപ്പുഴയിൽ മൂന്ന് പ്രവർത്തകരെ സിപിഐ പുറത്താക്കി

സിനിമാ ചിത്രീകരണത്തിനായി കുഞ്ചാക്കോ ബോബൻ കൊടൈക്കനാലിലായിരുന്നു ഇന്നലെ. അടുത്ത മാസം 4നാണ് കുഞ്ചാക്കോ ബോബനോട് ഇനി വിസ്താരത്തിനായി ഹാജരാകാൻ കോടതി നിർദേശിച്ചിരിക്കുന്നത്. ഗീതു മോഹൻദാസിനെ വിസ്തരിക്കുന്നത് ഇന്നല വൈകുന്നേരം 4:15 വരെ നീണ്ടു . സംയുകത വർമയെ പിന്നീട് കേസിന്റെ സാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കി.

സംവിധായകൻ ശ്രീകുമാർ മേനോനെയും മാർച്ച് നാലിന് വിസ്തരിക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ 14, 15, 16 സാക്ഷികളാണ് ഗീതു മോഹൻദാസ്, സംയുക്ത വർമ, കുഞ്ചാക്കോ ബോബൻ എന്നിവർ. റിമി ടോമി, മുകേഷ് എന്നിവരെയും കോടതി അടുത്ത ബുധനാഴ്ച വിസ്തരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്