ഏലൂർ: പാതാളം റഗുലേറ്റർ ബ്രിഡ്ജിന്റെ താഴെത്തട്ടിൽ മാലിന്യം നിറഞ്ഞ് പുഴ പല നിറങ്ങളിൽ ഒഴുകുന്നു. അടിത്തട്ടിൽ കഴിയുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതായും കണ്ടെത്തി. കരിമീൻ, കൊഞ്ച്, വാള, ചെമ്മീൻ, പൂളാൻ, പിലോപ്പി,കോലാൻ തുടങ്ങിയ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. റഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നിട്ട് ഇപ്പോൾ 20 ദിവസങ്ങളായി.
Also Read: മതം രേഖപ്പെടുത്തിയില്ല: സ്കൂള്‍ പ്രവേശനം നിഷേധിച്ചതായി പരാതി
മുകൾത്തട്ടിൽ നിന്ന് ഷട്ടറുകൾക്കിടയിലൂടെ മലിനജലം ചോർന്ന് താഴേക്ക് ഒഴുകി വന്നാണ് മത്സ്യങ്ങൾ ചത്ത് ഒടുങ്ങുന്നത്. ഷട്ടറുകൾ ഉയർത്തിയാൽ കൂടുതൽ മത്സ്യങ്ങൾ ചത്തുപൊങ്ങുമെന്നാണ് കണക്കുകൂട്ടൽ. സാധാരണയായി ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറുമത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങുന്നത്.
Also Read: കോയമ്പത്തൂര്‍ വാഹനാപകടം: ഡ്രൈവര്‍ക്കെതിര മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
മലിനീകരണ നിയന്ത്രണബോർഡ് പ്രദേശം സന്ദർശിച്ച് പെരിയാറിന്റെ താഴെത്തട്ടിൽ ഓക്സിജന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയിരുന്നു. ശിവരാത്രി പ്രമാണിച്ച് ഷട്ടറുകൾ തുറക്കണമെന്ന് അധികൃതർ നേരത്തെ അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പ്രദേശവാസികൾ തന്നെയാണ് രണ്ടു ദിവസത്തോളമായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് ജില്ലാ കളക്ടറേയും പരിസ്ഥിതി മലിനീകരണ ബോർഡിനെയും അറിയിച്ചത്.