കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അപ്പൊസ്തോലിക് വികാരി ബിഷപ്പ് ആൻ്റണി കരിയിൽ സ്ഥാനം രാജിവച്ചു. വത്തിക്കാൻ പ്രതിനിധി നേരിട്ട് രാജി ആവശ്യപ്പെട്ടതോടെയാണ് രാജിയുണ്ടായത്. നേരത്തെ നൽകിയ രാജി നിർദേശം അംഗീകരിച്ചാണ് ആൻ്റണി കരിയിൽ രാജിവെച്ചതെന്ന് പുറത്തുവരുന്ന വിവരം.
സീറോ മലബാർ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാൻ പ്രതിനിധി ന്യൂൺ ഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേല്ലി കൊച്ചിയിലെത്തി ആൻ്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവാർത്ത പുറത്തുവന്നത്.
ഏകീകൃത കുർബാന വിഷയത്തിൽ വത്തിക്കാൻ്റെയും സിനഡിൻ്റെയും നിർദേശം പാലിക്കാതിരുന്നതിനാണ് നടപടി. കഴിഞ്ഞ 19ന് ഡൽഹിയിലേക്ക് വിളിപ്പിച്ച് കരിയിൽ സ്ഥാനമൊഴിയണമെന്ന് വ്യക്തമാക്കി ലിയോപോൾദോ ജിറേല്ലി കത്ത് കൈമാറിയിരുന്നു.
ന്യൂണ്‍ഷ്യോയുടെ പേരില്‍ നല്കിയ കത്തില്‍ മാര്‍പാപ്പയുടെയും തിരുസംഘത്തിന്റെയും അനുമതിയോടെയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം കൈപ്പടയിലെഴുതിയ രാജിക്കത്ത് ആൻ്റണി കരിയിൽ കൊച്ചിയിലെത്തിയ വത്തിക്കാൻ പ്രതിനിധിക്ക് കൈമാറിയതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതീവരഹസ്യമായി സ്വന്തം കൈപ്പടയിൽ എഴുതിയ കത്താണ് ആൻ്റണി കരിയിൽ കൈമാറിയത്.
ബിഷപ്പ് കുര്യൻ മഠത്തിക്കണ്ടത്തിലിൻ്റെ സാന്നിധ്യത്തിലായിരുന്നു വത്തിക്കാൻ പ്രതിനിധിയും ബിഷപ്പ് ആൻ്റണി കരിയിലുമായുള്ള കൂടിക്കാഴ്ച നടന്നത്. ബിഷപ്പ് ആൻ്റണി കരിയിൽ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി സ്ഥാനമൊഴിയണമെന്ന വത്തിക്കാൻ നിർദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് വത്തിക്കാൻ സ്ഥാനപതി കൊച്ചിയിൽ നേരിട്ടെത്തി ചർച്ച നടത്തിയത്.
സഭയിലെ 35 രൂപതകളില്‍ എറണാകുളം അതിരൂപതയില്‍ മാത്രമാണ് ഏകീകൃത കുര്‍ബാന അര്‍പ്പണം നടപ്പാക്കാത്തത്. കുർബാന ഏകീകരണത്തെ എതിർക്കുന്ന നിലപാടാണ് ആൻ്റണി കരിയിൽ തുടക്കം മുതൽ സ്വീകരിച്ചത്. പുതുക്കിയ കുർബാന നടത്താനുള്ള കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദേശം തള്ളുകയും ചെയ്തു. സീറോ മലബാർ സഭയിലെ എല്ലാ മെത്രാന്മാരും സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന കർശന നിർദേശത്തോടെ ആലഞ്ചേരി സർക്കുലർ പുറത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ആൻ്റണി കരിയിലിനെതിരെ നടപടിയുണ്ടായത്.
എറണാകുളം അങ്കമാലി അതിരൂപതയെ വിവാദത്തിലാക്കിയ സഭയുടെ ഭൂമിയിടപാട്, കുർബാന ഏകീകരണം തുടങ്ങിയ വിഷയങ്ങളിൽ ആലഞ്ചേരിക്കെതിരെ നിലപാട് സ്വീകരിക്കുന്ന വൈദികർക്കൊപ്പമാണ് ആൻ്റണി കരിയിലുള്ളത്. വൈദികരുടെ കൂട്ടായ്മയും അതിരൂപതാ സംരക്ഷണ സമിതിയും കരിയിലിനെയാണ് പിന്തുണയ്ക്കുന്നത്. വിവാദ സംഭവങ്ങളുടെ പേരിൽ പദവിയൊഴിയേണ്ടത് ആലഞ്ചേരിയാണെന്ന നിലപാടിലാണ് ഇവർ. കഴിഞ്ഞ ദിവസം സഭാ ആസ്ഥാനത്ത് വൈദികരും അൽമായരും യോഗം ചേർന്ന് ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു. ഇരുന്നൂറോളം വൈദികർ ഒപ്പിട്ട കത്ത് മെത്രാന്മാർക്ക് അയച്ച് നൽകിയിരുന്നു.
സീറോ മലബാർ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാൻ പ്രതിനിധി ന്യൂൺ ഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേല്ലി കൊച്ചിയിലെത്തി ആൻ്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവാർത്ത പുറത്തുവന്നത്.
ഏകീകൃത കുർബാന വിഷയത്തിൽ വത്തിക്കാൻ്റെയും സിനഡിൻ്റെയും നിർദേശം പാലിക്കാതിരുന്നതിനാണ് നടപടി. കഴിഞ്ഞ 19ന് ഡൽഹിയിലേക്ക് വിളിപ്പിച്ച് കരിയിൽ സ്ഥാനമൊഴിയണമെന്ന് വ്യക്തമാക്കി ലിയോപോൾദോ ജിറേല്ലി കത്ത് കൈമാറിയിരുന്നു.
ന്യൂണ്‍ഷ്യോയുടെ പേരില്‍ നല്കിയ കത്തില്‍ മാര്‍പാപ്പയുടെയും തിരുസംഘത്തിന്റെയും അനുമതിയോടെയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം കൈപ്പടയിലെഴുതിയ രാജിക്കത്ത് ആൻ്റണി കരിയിൽ കൊച്ചിയിലെത്തിയ വത്തിക്കാൻ പ്രതിനിധിക്ക് കൈമാറിയതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതീവരഹസ്യമായി സ്വന്തം കൈപ്പടയിൽ എഴുതിയ കത്താണ് ആൻ്റണി കരിയിൽ കൈമാറിയത്.
ബിഷപ്പ് കുര്യൻ മഠത്തിക്കണ്ടത്തിലിൻ്റെ സാന്നിധ്യത്തിലായിരുന്നു വത്തിക്കാൻ പ്രതിനിധിയും ബിഷപ്പ് ആൻ്റണി കരിയിലുമായുള്ള കൂടിക്കാഴ്ച നടന്നത്. ബിഷപ്പ് ആൻ്റണി കരിയിൽ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി സ്ഥാനമൊഴിയണമെന്ന വത്തിക്കാൻ നിർദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് വത്തിക്കാൻ സ്ഥാനപതി കൊച്ചിയിൽ നേരിട്ടെത്തി ചർച്ച നടത്തിയത്.
സഭയിലെ 35 രൂപതകളില്‍ എറണാകുളം അതിരൂപതയില്‍ മാത്രമാണ് ഏകീകൃത കുര്‍ബാന അര്‍പ്പണം നടപ്പാക്കാത്തത്. കുർബാന ഏകീകരണത്തെ എതിർക്കുന്ന നിലപാടാണ് ആൻ്റണി കരിയിൽ തുടക്കം മുതൽ സ്വീകരിച്ചത്. പുതുക്കിയ കുർബാന നടത്താനുള്ള കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദേശം തള്ളുകയും ചെയ്തു. സീറോ മലബാർ സഭയിലെ എല്ലാ മെത്രാന്മാരും സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന കർശന നിർദേശത്തോടെ ആലഞ്ചേരി സർക്കുലർ പുറത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ആൻ്റണി കരിയിലിനെതിരെ നടപടിയുണ്ടായത്.
എറണാകുളം അങ്കമാലി അതിരൂപതയെ വിവാദത്തിലാക്കിയ സഭയുടെ ഭൂമിയിടപാട്, കുർബാന ഏകീകരണം തുടങ്ങിയ വിഷയങ്ങളിൽ ആലഞ്ചേരിക്കെതിരെ നിലപാട് സ്വീകരിക്കുന്ന വൈദികർക്കൊപ്പമാണ് ആൻ്റണി കരിയിലുള്ളത്. വൈദികരുടെ കൂട്ടായ്മയും അതിരൂപതാ സംരക്ഷണ സമിതിയും കരിയിലിനെയാണ് പിന്തുണയ്ക്കുന്നത്. വിവാദ സംഭവങ്ങളുടെ പേരിൽ പദവിയൊഴിയേണ്ടത് ആലഞ്ചേരിയാണെന്ന നിലപാടിലാണ് ഇവർ. കഴിഞ്ഞ ദിവസം സഭാ ആസ്ഥാനത്ത് വൈദികരും അൽമായരും യോഗം ചേർന്ന് ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു. ഇരുന്നൂറോളം വൈദികർ ഒപ്പിട്ട കത്ത് മെത്രാന്മാർക്ക് അയച്ച് നൽകിയിരുന്നു.