ആപ്പ്ജില്ല

രക്ഷപെടുന്നതിന് മുൻപ് ഡിവൈഎസ്‌പി സംസാരിച്ചത് എസ്‌പിയോട്

ഡിവൈഎസ്‌പി പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കാതിരുന്നത് എസ്‌പിയുടെ വീഴ്‌ചയായി ചൂണ്ടി കാണിച്ചു

Samayam Malayalam 8 Nov 2018, 10:24 am
തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതകത്തിൽ പ്രതി എന്ന് കരുതുന്ന ഡിവൈഎസ്‌പി അവസാനമായി ഫോണിൽ സംസാരിച്ചത് റൂറൽ എസ്‌പി അശോക് കുമാറിനോട്. എസ്‌പി അശോക് കുമാറിനോട് സംസാരിച്ച ശേഷമാണ് ഡിവൈഎസ്‌പി ഹരികുമാർ രക്ഷപെട്ടത്. സനൽ കുമാർ മരിച്ച് രണ്ടു ദിവസങ്ങൾ പിന്നിടുമ്പോഴും ഹരികുമാർ എവിടെയെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
Samayam Malayalam Neyyattinkara murder


"നെയ്യാറ്റിൻകരയിൽ ഒരു അപകടം ഉണ്ടായി, തർക്കത്തിനിടെ ഒരാളെ കാറിടിച്ചു. ഞാനിവിടെ നിൽക്കുന്നില്ല. തൽക്കാലം മാറി നിൽക്കാൻ പോകുന്നു" ഇതായിരുന്നു ഡിവൈഎസ്‌പി ഹരികുമാർ എസ്‌പി അശോക് കുമാറിനോട് അവസാനം ഫോണിൽ പറഞ്ഞത്. കൂടുതൽ വിവരങ്ങൾ എസ്‌പിക്ക് നൽകിയതുമില്ല. ഹരികുമാറിനെ പോലീസ് കണ്ടെത്താത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

ഹരികുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും കേസ് പോലീസ് അന്വേഷിക്കുന്നതിൽ തനിക്ക് വിശ്വാസമില്ലെന്നും സനൽ കുമാറിന്റെ ഭാര്യ വിജി ഇന്നലെ പറഞ്ഞിരുന്നു.എന്നാൽ, ഹരികുമാർ എന്ത് കൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് എസ്‌പി സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നോ നെയ്യാറ്റിൻകര പോലീസ് റ്റേഷനിൽ നിന്നോ അന്വേഷിച്ചറിയാൻ ശ്രമിച്ചില്ല. അന്വേഷിച്ച് വിവരങ്ങൾ കണ്ടെത്തിയിരുന്നെങ്കിൽ ഹരികുമാർ രക്ഷപ്പെടുന്നത് തടയാൻ കഴിയുമായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ ഇക്കാര്യം എസ്‌പിക്കെതിരെ ഉന്നയിച്ചു കഴിഞ്ഞു.

ഹരികുമാറിനായി ഇന്നലെ പോലീസ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നാണ് അറിയിച്ചിരുന്നത്. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ എസ്‌പി തന്നെ ഡിജിപിക്ക് ശുപാർശ അയച്ചിരിക്കുകയാണ്.എന്നാൽ, ഇത് അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപമുണ്ട്. ഹരികുമാർ കൊലയാളിയാണെന്നും പോലീസ് സേനയിൽ നിന്ന് പിരിച്ചു വിടണമെന്നും സനലിന്റെ ഭാര്യ വിജി ആവശ്യപ്പെട്ടിരുന്നു. പോലീസുകാർ തന്നെയാണ് ഹരികുമാറിനെ സംരക്ഷിക്കുന്നതെന്നും വിജി ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്