കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന് രംഗത്ത്. കല്യോട്ട് മേഖലയില്‍ കോണ്‍ഗ്രസ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആളാണ് കൊല്ലപ്പെട്ട ശരത് ലാലെന്ന് കെവി കുഞ്ഞിരാമന് പറഞ്ഞു.കോണ്‍ഗ്രസ് ക്രിമിനലുകളുടെ നാടാണ് കല്യോട്ട്. മറ്റ് പാര്‍ട്ടിക്കാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാറില്ലെന്നും നിരന്തരം ആക്രമിക്കുകയാണെന്നും കുഞ്ഞിരാമന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന നിരവധി യുവാക്കള്‍ കല്യോട്ടുണ്ട്. ഇവരെ ഉപയോഗിച്ചാണ് പലപ്പോഴായി മറ്റ് പാര്‍ട്ടിക്കാര്‍ക്ക് നേരെ ഇവിടെ കോണ്‍ഗ്രസ് ആക്രമണം നടത്താറുള്ളത്. ഇവരില്‍ ഒരാളാണ് കൊല്ലപ്പെട്ട ശരത് ലാല്‍. നാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശരത് ലാല്‍. പീതാംബരനെതിരായ വധശ്രമക്കേസിലും ഇയാള്‍ ഒന്നാം പ്രതിയാണെന്നും കെവി കുഞ്ഞിരാമന് കൂട്ടിച്ചേര്‍ത്തു.
അതേസമയം വിവിധ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർഗോഡ് ജില്ലയിൽ സന്ദർശനം നടത്തും. ഔദ്യോഗിക പരിപാടികളുടെ ഭാഗമായാണ് മുഖ്യമന്ത്രി ജില്ലയിലെത്തുന്നത്. പെരിയ ഇരട്ടക്കൊലപാതകത്തിൻെറ പശ്ചാത്തലത്തിൽ ജില്ലയുടെ പല മേഖലകളും കലുഷിതമാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രി ജില്ലയിലെത്തുന്നത്. കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദർശിച്ചേക്കുമെന്നാണ് സൂചന. നിരവധി രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ട കൃപേഷിൻെറയും ശരത് ലാലിൻെറയും വീട് ഇതിനോടകം തന്നെ സന്ദർശിച്ച് കഴിഞ്ഞു.
കാസര്‍കോട് സിപിഎമ്മിൻെറ പുതിയ ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനവും കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനവും അടക്കമുള്ള വിവിധ പരിപാടികളാണ് മുഖ്യമന്ത്രിയ്ക്ക് കാസർഗോഡുള്ളത്. മുഖ്യമന്ത്രി ജില്ലയിലെത്തുന്ന സാഹചര്യത്തിൽ കാസർഗോഡ് കൊലപാതകക്കേസ് അന്വേഷണം ഫലപ്രദമായി പുരോഗമിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം വിവിധ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർഗോഡ് ജില്ലയിൽ സന്ദർശനം നടത്തും. ഔദ്യോഗിക പരിപാടികളുടെ ഭാഗമായാണ് മുഖ്യമന്ത്രി ജില്ലയിലെത്തുന്നത്. പെരിയ ഇരട്ടക്കൊലപാതകത്തിൻെറ പശ്ചാത്തലത്തിൽ ജില്ലയുടെ പല മേഖലകളും കലുഷിതമാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രി ജില്ലയിലെത്തുന്നത്. കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദർശിച്ചേക്കുമെന്നാണ് സൂചന. നിരവധി രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ട കൃപേഷിൻെറയും ശരത് ലാലിൻെറയും വീട് ഇതിനോടകം തന്നെ സന്ദർശിച്ച് കഴിഞ്ഞു.
കാസര്‍കോട് സിപിഎമ്മിൻെറ പുതിയ ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനവും കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനവും അടക്കമുള്ള വിവിധ പരിപാടികളാണ് മുഖ്യമന്ത്രിയ്ക്ക് കാസർഗോഡുള്ളത്. മുഖ്യമന്ത്രി ജില്ലയിലെത്തുന്ന സാഹചര്യത്തിൽ കാസർഗോഡ് കൊലപാതകക്കേസ് അന്വേഷണം ഫലപ്രദമായി പുരോഗമിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.