ആപ്പ്ജില്ല

കേരളത്തിലെ വെള്ളം മദ്യമുണ്ടാക്കാൻ നല്ലതെന്ന് എക്സൈസ്

കേരളത്തിലെ മദ്യത്തിന് വിദേശത്ത് ആവശ്യക്കാരുണ്ടെന്ന് ഉദ്യോഗസ്ഥര്‍

Samayam Malayalam 4 Oct 2018, 8:55 am
തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളം മദ്യമുണ്ടാക്കാൻ മികച്ചതെന്ന് എക്സൈസ് വകുപ്പ്. വിദേശത്ത് മദ്യക്കച്ചവടം പ്രോത്സാഹിപ്പിക്കാനായി മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പും എക്സൈസ് വകുപ്പ് ഒഴിവാക്കി നല്‍കി. കേരളത്തിൽ നിന്നുള്ള വിദേശമദ്യത്തിന് വിദേശരാജ്യങ്ങളിൽ ഏറെ ആവശ്യക്കാരുണ്ടെന്ന് കാണിച്ച് നല്‍കിയ അപേക്ഷയിലാണ് ശ്രീചക്ര ഡിസ്റ്റിലറീസിന് അനുമതി നല്‍കിയത്.
Samayam Malayalam liquor


സംസ്ഥാനത്ത് ലഭിക്കുന്ന വെള്ളം മദ്യമുണ്ടാക്കാൻ അനുയോജ്യമാണെന്ന അപേക്ഷയിലെ പരാമര്‍ശം എക്സൈസ് അംഗീകരിച്ചെന്നും പഠനമോ റിപ്പോര്‍ട്ടോ നടത്താതെ ഇക്കാര്യം എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് സര്‍ക്കാരിനുള്ള ശുപാര്‍ശയിൽ ഉള്‍പ്പെടുത്തുകയും ചെയ്തെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

കേരള മെയ്‍‍‍ഡ് വിദേശമദ്യം വിദേശത്ത് വിൽപനയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് എക്സൈസ് വകുപ്പും. വിദേശത്ത് വിൽക്കാനുള്ള മദ്യക്കുപ്പികളിൽ ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നുമില്ല. പ്രവാസി മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലുമാണ് കേരള മെയ്‍‍ഡ് മദ്യത്തിന് ഡിമാൻഡുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ എക്സൈസ് ശുപാര്‍ശ ചെയ്ത കേരള ബ്രാൻഡ് മദ്യം വിദേശത്ത് അധികം വിറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

കൊച്ചിയിലും പാമ്പാടിയിലുമുള്ള രണ്ട് ഡിസ്റ്റിലറികളാണ് നിലവിൽ ചെറിയ തോതിൽ വിദേശത്തേയ്ക്ക് മദ്യം കയറ്റിയയയ്ക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്