കൊച്ചി: ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നതല്ല നവോത്ഥാനമെന്ന് കായംകുളം എംഎൽഎ പ്രതിഭ ഹരി. സ്ത്രീകളെ ശബരിമല കയറ്റുന്നതല്ല നവോത്ഥാനമന്നും എന്നാൽ പുരോഗമന സമൂഹത്തിൽ സ്ത്രീകള്‍ നേരിടുന്ന ആക്ഷേപങ്ങളെ ചെറുക്കുന്നതാണ് നവോത്ഥാനമെന്നും എം എൽ എ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നാടിനെ വിശ്വാസങ്ങളുടെ തീയിൽ വെന്തു വെണ്ണീറാക്കാൻ ശ്രമിച്ചവര്‍ക്ക് കൊടുത്ത മറുപടിയായിരുന്നു വനിതാ മതിൽ എന്ന് പ്രതിഭാ ഹരി എം എൽ എ പറഞ്ഞു. സമൂഹത്തിൽ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാനായി പഴ ഇരുണ്ട കാലത്തേയ്ക്ക് നടക്കേണ്ടവരല്ല സ്ത്രീകള്‍ എന്ന് പറയാനാണ് വനിതാ മതിൽ തീര്‍ത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല യുവതീപ്രവേശനത്തിനെതിരെ ലഭിച്ച പുനഃപരിശോധനാഹര്‍ജികള്‍ പരിഗണിച്ച് വിഷയം വിശാല ബെഞ്ചിന് വിട്ട പശ്ചാത്തലത്തിൽ ശബരിമലയിൽ തത്കാലം യുവതികളെ കയറ്റേണ്ടെന്ന് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും തീരുമാനമെടുത്തിരുന്നു. നിലവിലെ സാഹചര്യത്തിൽ 2018ലെ വിധി സ്റ്റേ ചെയ്യപ്പെട്ടെന്നായിരുന്നു സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലായിരുന്നു കായംകുളം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Also Read: ശബരിമലയിൽ ഇനി അടുത്തത് എന്ത്?; ഗൊഗോയി പടിയിറങ്ങി, പന്ത് ഇനി ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ കോര്‍ട്ടിൽ
ശബരിമല വിഷയം വിവാദമാക്കുന്നതിന് പിന്നിൽ മാധ്യമങ്ങളാണെന്ന് എംഎൽഎ ആരോപിച്ചു. പകൽ കോൺഗ്രസുകാരും രാത്രി ആര്‍എസ്എസുകാരുമായി നടക്കുന്ന ചിലര്‍ സിപിഎമ്മിനും വനിതാ മതിനിലുമെതിരെ വ്യാപകമായ കള്ളപ്രചരണങ്ങള്‍ അഴിച്ചു വിട്ടിരുന്നു. ഇത് ഫലം കണ്ടില്ലെങ്കിലും ഇവര്‍ ഇപ്പോള്‍ വിധി സിപിഎം ആണ് സ്റ്റേ ചെയ്തത് എന്ന മട്ടിൽ പ്രചാരണം തുടങ്ങിയിരിക്കുകയാണെന്ന് എം എൽ എ ആരോപിച്ചു. സുപ്രീം കോടതി വിധിയുമായി ഏതെങ്കിലും യുവതികള്‍ മല കയറാൻ വന്നാൽ എന്തിനാണ് മാധ്യമങ്ങള്‍ അവര്‍ക്ക് പിന്നാലെ പോകുന്നതെന്നും എന്തിനാണ് നാട് കത്തിക്കാൻ കൂട്ടുനിക്കുന്നതെന്നും പ്രതിഭാ ഹരി ചോദിച്ചു.
രാജ്യത്തെ നമ്പര്‍ വൺ സംസ്ഥാനമായ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ തകര്‍ക്കാനാണ് അണിയറയിൽ നീക്കങ്ങള്‍ നടക്കുന്നതെന്നും ഇത് തലയിൽ ആള്‍ത്താമസമുള്ളവര്‍ക്ക് മനസ്സിലാകുമെന്നും അവര്‍ പറഞ്ഞു. വിശ്വാസിസമൂഹത്തിന്റെ ചോര കുടിക്കാനായി കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച ആട്ടിൻതോൽ കുപ്പായം പൊടിതട്ടിയെടുക്കുന്നതിന്റെ ദുര്‍ഗന്ധം അറിയുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു.
Also Read: ശബരിമല: സുരക്ഷയ്ക്കായി 10,017 പോലീസുകാർ; സംഘത്തിൽ 307 വനിതാ പോലീസ് ഓഫീസർമാരും
ഒരു നേരത്തെ വാര്‍ത്തയ്ക്കും പത്ത് വോട്ടിനും വേണ്ടി നാട് നശിപ്പിക്കാൻ നോക്കുന്നവരെ ശ്രദ്ധിക്കണമെന്ന് ശബരിമല ധര്‍മശാസ്താവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് പ്രതിഭ എംഎൽഎയുടെ പോസ്റ്റ് അവസാനിക്കുന്നത്.
Also Read: ശബരിമലയിൽ ഇനി അടുത്തത് എന്ത്?; ഗൊഗോയി പടിയിറങ്ങി, പന്ത് ഇനി ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ കോര്‍ട്ടിൽ
ശബരിമല വിഷയം വിവാദമാക്കുന്നതിന് പിന്നിൽ മാധ്യമങ്ങളാണെന്ന് എംഎൽഎ ആരോപിച്ചു. പകൽ കോൺഗ്രസുകാരും രാത്രി ആര്‍എസ്എസുകാരുമായി നടക്കുന്ന ചിലര്‍ സിപിഎമ്മിനും വനിതാ മതിനിലുമെതിരെ വ്യാപകമായ കള്ളപ്രചരണങ്ങള്‍ അഴിച്ചു വിട്ടിരുന്നു. ഇത് ഫലം കണ്ടില്ലെങ്കിലും ഇവര്‍ ഇപ്പോള്‍ വിധി സിപിഎം ആണ് സ്റ്റേ ചെയ്തത് എന്ന മട്ടിൽ പ്രചാരണം തുടങ്ങിയിരിക്കുകയാണെന്ന് എം എൽ എ ആരോപിച്ചു. സുപ്രീം കോടതി വിധിയുമായി ഏതെങ്കിലും യുവതികള്‍ മല കയറാൻ വന്നാൽ എന്തിനാണ് മാധ്യമങ്ങള്‍ അവര്‍ക്ക് പിന്നാലെ പോകുന്നതെന്നും എന്തിനാണ് നാട് കത്തിക്കാൻ കൂട്ടുനിക്കുന്നതെന്നും പ്രതിഭാ ഹരി ചോദിച്ചു.
രാജ്യത്തെ നമ്പര്‍ വൺ സംസ്ഥാനമായ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ തകര്‍ക്കാനാണ് അണിയറയിൽ നീക്കങ്ങള്‍ നടക്കുന്നതെന്നും ഇത് തലയിൽ ആള്‍ത്താമസമുള്ളവര്‍ക്ക് മനസ്സിലാകുമെന്നും അവര്‍ പറഞ്ഞു. വിശ്വാസിസമൂഹത്തിന്റെ ചോര കുടിക്കാനായി കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച ആട്ടിൻതോൽ കുപ്പായം പൊടിതട്ടിയെടുക്കുന്നതിന്റെ ദുര്‍ഗന്ധം അറിയുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു.
Also Read: ശബരിമല: സുരക്ഷയ്ക്കായി 10,017 പോലീസുകാർ; സംഘത്തിൽ 307 വനിതാ പോലീസ് ഓഫീസർമാരും
ഒരു നേരത്തെ വാര്‍ത്തയ്ക്കും പത്ത് വോട്ടിനും വേണ്ടി നാട് നശിപ്പിക്കാൻ നോക്കുന്നവരെ ശ്രദ്ധിക്കണമെന്ന് ശബരിമല ധര്‍മശാസ്താവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് പ്രതിഭ എംഎൽഎയുടെ പോസ്റ്റ് അവസാനിക്കുന്നത്.