ആപ്പ്ജില്ല

പെരിയയിൽ വിമാനമിറങ്ങുമോ? പദ്ധതി ലാഭകരമെന്ന് വിദഗ്ധസമിതി

ഒരാഴ്ചയക്കകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Samayam Malayalam 6 Dec 2018, 11:49 pm
പെരിയ: കാസര്‍ഗോഡ് ജില്ലയിലെ പെരിയയിലെ എയര്‍ സ്ട്രിപ്പ് പദ്ധതി ലാഭകരമാകുമെന്ന് വിദഗ്ധസമതിയുടെ അഭിപ്രായം. പദ്ധതി സാധ്യമാണെന്നും ലാഭകരമാകുമെന്നുമാണ് വിദഗ്ധസമിതി സ്ഥലം വിലയിരുത്തിയ ശേഷം അഭിപ്രായപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതിയുടെ പ്രാഥമിക പഠന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും.
Samayam Malayalam periya airstrip


എയര്‍ സ്ട്രിപ്പ് പദ്ധതിയ്ക്കായി ജില്ലാ ഭരണകൂടം പെരിയ കൈക്കോട്ട് കുണ്ടിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ടൂറിസം മേഖലയെ മാത്രം ആശ്രയിക്കാതെ യാത്രക്കാരെക്കൂടി മുന്നിൽക്കണ്ട് പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശം. കണ്ണൂരും മംഗലാപുരവും ഉള്‍പ്പെടെ പ്രദേശത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായി ബന്ധപ്പെടുത്തി എയര്‍ സ്ട്രിപ്പിന് പ്രവര്‍ത്തിക്കാനാകും.

എൺപത് ഏക്കര്‍ സ്ഥലമാണ് പദ്ധതിയ്ക്ക് ആവശ്യമായി വരിക. ഇതിൽ 29 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ്. ബാക്ിക 51 ഏക്കര്‍ സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ടി വരും. പദ്ധതിയ്ക്ക് 20 കോടിയോളം രൂപ ചെലവുവരുമെന്നായിരുന്നു നാല് വര്‍ഷം മുൻപത്തെ കണക്ക്.

എയര്‍പോര്‍ട്ടുകളിൽ നിന്ന് വ്യത്യസ്തമായി എയര്‍ സ്ട്രിപ്പുകളിൽ ടെര്‍മിനൽ കെട്ടിടം ഉള്‍പ്പെടുന്ന വിശാലമായ സൗകര്യങ്ങള്‍ ഉണ്ടായിരിക്കില്ല. വിമാനം പറന്നിറങ്ങാനും ഉയരാനുമുള്ള റൺവേയും ഇന്ധനം നിറയ്ക്കാനുള്ള സൗകര്യങ്ങളുമാണ് സാധാരണഗതിയിൽ എയര്‍സ്ട്രിപ്പിൽ ഉണ്ടാകുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്