ആപ്പ്ജില്ല

മൂടല്‍മഞ്ഞും തണുപ്പും കൂടും; കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴയ്ക്കു കാരണമെന്ത്?

അന്തരീക്ഷത്തിലെ ഊര്‍ജതരംഗങ്ങളുടെ ഫലമായി ഭൂമധ്യരേഖയോടു ചേര്‍ന്ന് മേഘക്കൂട്ടങ്ങള്‍ ഉണ്ടാകുന്നതിനാലാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ക്ലൗഡ് ബാന്‍ഡ് എന്നും ഈ മേഘക്കൂട്ടങ്ങളെ വിളിക്കുന്നു.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam | 25 Jan 2023, 11:59 am
Samayam Malayalam Rain NBT
തിരുവനന്തപുരം: ഒരിടവേളക്കുശേഷം കേരളത്തില്‍ വീണ്ടും മഴയെത്തി. സംസ്ഥാനത്ത് അങ്ങിങ്ങുമായി വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇടിമിന്നലോടു കൂടിയ മഴയാണ് മിക്കയിടങ്ങളിലും ഉണ്ടായത്. ഇപ്പോള്‍ പെയ്യുന്ന മഴയ്ക്ക് യഥാര്‍ഥത്തില്‍ കാരണമെന്താണ്? ഇന്ത്യന്‍ മഹാസമുദ്രത്തിലെ 'മാഡെന്‍ ജൂലിയന്‍ ആന്തോളനം' എന്ന പ്രതിഭാസമാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണം. റോളണ്ട് മാഡെന്‍, പോള്‍ ജൂലിയന്‍ എന്നീ ശാസ്ത്രജ്ഞരാണ് ഈ പ്രതിഭാസം കണ്ടെത്തിയത്.

Also Read: പ്രതിയുടെ ചോദ്യങ്ങള്‍ക്ക് പേപ്പറില്‍ ഉത്തരങ്ങള്‍ എഴുതി നല്‍കി യുവതി; കഴുത്തുമുറിഞ്ഞ് സംസാരിക്കാനായില്ല; മൃഗീയ അതിക്രമമെന്ന് പോലീസ്

അന്തരീക്ഷത്തിലെ ഊര്‍ജതരംഗങ്ങളുടെ ഫലമായി ഭൂമധ്യരേഖയോടു ചേര്‍ന്ന് മേഘക്കൂട്ടങ്ങള്‍ ഉണ്ടാകുന്നതിനാലാണിത്. ക്ലൗഡ് ബാന്‍ഡ് എന്നും ഈ മേഘക്കൂട്ടങ്ങളെ വിളിക്കുന്നു. ഇവ നിശ്ചിത അകലത്തിലാണ് രൂപപ്പെടുന്നത്. ബാന്‍ഡ് മേളക്കാര്‍ അണിനിരക്കുന്നതു പോലെയാണ് ഈ മേഘങ്ങളെയും കാണാനാകുക.

ഈ സമയത്ത് മഴയെ തുടര്‍ന്ന് മൂടല്‍മഞ്ഞും തണുപ്പും കൂടും. ഭൂമധ്യരേഖയോടു ചേര്‍ന്ന് 15 ഡിഗ്രി വീതം തെക്കും വടക്കുമായാണ് മേഘക്കൂട്ടങ്ങള്‍ രൂപപ്പെടുന്നത്. ഇവ കിഴക്കോട്ട് സഞ്ചരിച്ചു കൊണ്ടിരിക്കും. കടലിലെ ചൂടുകാരണം വായു ചൂടായാണ് പുതിയ മേഘം രൂപംകൊള്ളുന്നത്. മേഘക്കൂട്ടങ്ങള്‍ ഒന്നിടവിട്ട് പെയ്തു കൊണ്ടിരിക്കും. രൂപപ്പെടുന്നതും ഒന്നിടവിട്ടാണെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read: ബിബിസി ഡോക്യുമെന്‍ററിക്ക് പിന്തുണ; അനില്‍ ആന്‍റണി രാജിവെച്ചു

വ്യാഴാഴ്ച തെക്ക് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗങ്ങള്‍, ഭൂമിമധ്യരേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രം എന്നിവടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗതയിലും ചില സമയങ്ങള്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്കും മുന്നറിയിപ്പുണ്ട്.

സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്താന്‍ വീടുകളില്‍ നിന്നേ ശ്രമമുണ്ടാകണം: അഡ്വ. പി സതീദേവി

സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനും അവരെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ഇടപെടലുകള്‍ ആരംഭിക്കേണ്ടത് വീടുകളില്‍ നിന്നാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പെണ്ണിടം വനിതാ സാംസ്‌കാരീകോത്സവത്തിന്റെ ഭാഗമായി 'സ്ത്രീ സംരക്ഷണ നിയമങ്ങള്‍' എന്ന വിഷയത്തില്‍ സംഘടപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി. സതിദേവി.

ഉപഭോഗ വസ്തു മാത്രമായി സ്തീയെ കാണുന്ന മനോഭാവം മാറ്റിയെടുക്കണം. പെണ്‍കുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള ആദ്യഘട്ട പരിശീലനം ആണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടത് വീടുകളില്‍ നിന്നാകണം. സ്ത്രീകള്‍ക്ക് തനതായ വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താനാവശ്യമായ ഇടപെടലുകള്‍ നടത്തുക സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ഗ്രാമാന്തരീക്ഷം കൂടുതല്‍ സ്ത്രീ സൗഹൃദമാകണമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

പൊന്നാനി ബ്ലോക്ക് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എസ്.പി.സി മലപ്പുറം ലീഗല്‍ കൗണ്‍സിലര്‍ അഡ്വ.ടി.ജെ രൂപ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ആരിഫാ നാസര്‍, വൈസ് പ്രസിഡന്റ് അഡ്വ. ഗായത്രി, വനിതാ കമ്മീഷന്‍ അംഗം അഡ്വ ഇന്ദിര രവീന്ദ്രന്‍, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read Latest Kerala News and Malayalam News
മേരി മാര്‍ഗ്രറ്റ് നെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... Read More

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്